Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
എന്താ ഒരു പേടി പൊലെ മുഖത്ത്"
"പേടി ഇല്ല സാറെ. ആ പെണ്ണു പറ്റിച്ച് പോയല്ലൊ എന്നുള്ള വിഷമം മാത്രെ ഒള്ളു."
"ഒന്നിങ്ങു വായോ.. ചോദിക്കട്ടെ.. "
അയാളും ഒരു വനിതാ പിസി യും മഹേഷും കൂടെ രമണിയെ പോലീസ് ജീപ്പിനടുത്തേക്ക് കൊണ്ടുപോയി.. അവരുടെ പരിഭ്രമം കൂടുന്നത് അവർക്ക് മനസ്സിൽ ആയി.
"ഇനി പറയ്.. എന്താ അവളെ കുറിച്ചുള്ള അഭിപ്രായം.?
"നല്ല പെണ്ണാണെന്നാ കരുതിയെ സാറെ. ആരും ഇല്ലാത്തോളാ. അതോണ്ട് ഒള്ളതെല്ലാം കൂട്ടിവെച്ചു കല്യാണത്തിനുള്ളത് ഉണ്ടാക്കാണെന്നാ അവൾ പറയാറു. ഒരു നല്ല ചുരിദാറുപോലും വാങ്ങില്ല. ആകെ നല്ലതെന്നു പറിയാൻ ഉണ്ടാരുന്നത് ഒരു ഫോണാ കഴിഞ്ഞ മാസം നാട്ടിൽപോയപ്പൊ വാങ്ങിയതാ"
"ഏതാ ബ്രാൻഡ് എന്നറിയോ"
"ലെനോവോ ആണെന്നു തോന്നുന്നു"
"അവൾക്ക് വാട്ട്സ് ആപ്പ് ഉണ്ടാരുന്നൊ."
"ഇല്ലാന്നാ തോന്നുന്നെ."
"രമണിചേച്ചിക്ക് തോന്നുന്നോ അവളിങ്ങനെ ചെയ്യുമെന്നു."
"ഏയ് ഇല്ല സാറേ.. നല്ല അഭിപ്രായാരുന്നു എല്ലാർക്കും."
അപ്പോളെക്കും പോലീസ് ബോർഡ് വച്ച ഇന്നോവ വന്നു നിന്നു. എസ്പിയും ഡിവൈ എസ്പിയും വണ്ടിയിൽ നിന്നിറങ്ങി. സി ഐ നീലകണ്ഠനെ കണ്ടപ്പോൾ അധികം പ്രായം ഇല്ലാത്ത DYSP ചെറിയ പുച്ഛം വിതറി പറഞ്ഞു..
"ഓ താനൊക്കെ കേസിനിറങ്ങിയോ."
പക്ഷെ തലമൂത്ത SP തന്നെ അല്പം ആശ്വാസം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു..
"താൻ തന്റെ പഴയ ഫോമിൽ തന്നെ കാര്യങ്ങൾക്ക് ഒരു നീക്കുപോക്ക് ഉണ്ടാക്കും എന്ന് കരുതട്ടെ."
കേസിന്റെ ഡീറ്റെയിൽസ് ഒക്കെ ചോദിച്ച ശേഷം അവിടത്തെ അമ്മയെ ആശ്വസിപിച്ച ശേഷം അനിയെയും മഹേഷിനെയും വിളിച്ച് 24 മണിക്കൂറിനുള്ളിൽ പ്രതിയും തൊണ്ടിമുതലും കണ്ടെത്തണം എന്നാവശ്യപെട്ടു അവർ വണ്ടിയിൽ കയറി.
പെട്ടെന്നു SP നീലകണ്ഠനെ വിളിപ്പിച്ചു.
"ഡാ നല്ല പ്രഷറുണ്ട് എത്രയും പെട്ടന്നു തെളിഞ്ഞില്ലെങ്കിൽ ഇരിക്കപൊറുതി ഉണ്ടാവില്ല. താൻ ഒന്നിറങ്ങിയാൽ ആ പെണ്ണു താനെ മുന്നിലെത്തും. തന്റെ റിജക്ടഡ് ലീവ് റിക്വേസ്റ്റ് എന്റെ കയ്യിലുണ്ട് ഈ കേസ് തീർത്താൽ ലീവ് അപ്പ്രൂവ്ഡ്. അല്ലേൽ അതും പറഞ്ഞ് വരണ്ടാ."
"ഉറപ്പാണല്ലോ സർ, ഇനി കഴിഞ്ഞു ഞഞ്ഞാ പിഞ്ഞാ പറയില്ലല്ലോ? "
"അതേഡോ. തന്നെയീ പഴയ ഉശിരോടെ ഒന്നു കണ്ടാ മതി."
അതും പറഞ്ഞ്
💬 Comments
View all comments