Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
ആ മതിലിൽ കയറ്റി നോക്കിക്കണം."
അപ്പോളെക്കും ജീപ്പ് വരുന്ന ശബ്ദം കേട്ടു. പെട്ടെന്ന് തന്നെ മൂന്നാമത്തെതും ഒഴിച്ച് ഒറ്റവലിക്ക് കുടിച്ച് അനിയും മഹേഷും പുറത്തിറങ്ങി.
മഹേഷ് അവന്റെയും മുരളി വേലായുധൻ എന്നിവരുടെയും തലേദിവസത്തെ ലൊകേഷൻ ചെക്ക് ചെയാൻ വിളിച്ചു പറഞ്ഞതിനു ശേഷം ഒരു പിസിയെ വിട്ടു മതിൽ പരിശൊധിക്കാൻ പറഞ്ഞു.
അപ്പോളേക്കൂം വന്ന വണ്ടിയിൽ നിന്നും അഭിലാഷിനെ ഇറക്കി വീട്ടിൽ തന്നെ പിസി വിജയൻ സെറ്റ് ചെയ്ത മുറിയിൽ കയറ്റിയിരുന്നു. അനിയും മഹേഷും ആ മുറിയിൽ ചെന്നു.
ഒരു മെലിഞ്ഞ ഇരുപത്തഞ്ചു വയസ്സ് പ്രായമുള്ള അത്യാവശ്യം കാണാൻ തരക്കേടില്ലാത്ത പയ്യനായിരുന്നു അഭിലാഷ്. CI നീലകണ്ഠൻ മഹേഷിന്റെ നേരെ കണ്ണു കാണിച്ചപ്പോൾ മഹേഷ് സംസാരിക്കാൻ ആരംഭിച്ചു.
മഹേഷ്: "നോക്കു അഭിലാഷ്. ചില സംശയങ്ങളുടെ പേരിലാണു ഞങ്ങൾ അഭിലാഷിനെ കൊണ്ട് വന്നത്. സൊ സത്യം മാത്രം പറഞ്ഞാൽ സ്റ്റേഷനിലെ ചോദ്യം ചെയ്യൽ ഒഴിവാക്കാം. ഇവിടെ ആകുമ്പോൾ ശബ്ദം നാട്ടുകാർ കേൾക്കും എന്നൊരു പ്രശ്നം ഉണ്ട്. പക്ഷെ സ്റ്റേഷനിലെ കാര്യം പറയാതെ അറിയാമല്ലൊ"
അഭിലാഷ്:"അറിയാം സർ ചോദിച്ചോളു. ഞാൻ അറിയാവുന്നതൊക്കെ പറയാം"
മഹേഷ്:"അഭിലാഷിനു സുനന്ദയെ എത്ര കാലമായി അറിയാം"
അഭിലാഷ്:"ഏഴെട്ടുമാസമായികാണും. "
മഹേഷ്:"നിങ്ങൾ തമ്മിലുള്ള റിലേഷൻ?"
അഭിലാഷ്:"ഞങ്ങൾ ഇഷ്ടത്തിലായിരുന്നു സർ"
മഹേഷ്:"എത്ര നാളായ് ഇത് തുടങ്ങിയിട്ട്"
അഭിലാഷ്:"നാലുമാസം മുൻപാണു ഞാൻ അവളൊട് ഇഷ്ടം പറഞ്ഞത്. അവൾക്കും ഇഷ്ടമായിരുന്നു"
മഹേഷ്:"എന്താണു പ്ലാൻ കെട്ടാനാണൊ"
അഭിലാഷ്:"അതെ സർ"
മഹേഷ്:"താനിന്നലെ രാത്രി എവിടെ ആയിരുന്നു"
അഭിലാഷ്:"എന്റെ വീട്ടിലുണ്ടായിരുന്നു സർ"
മഹേഷ്:"സുനന്ദയെ കാണാൻ വന്നില്ലെ?"
അഭിലാഷ്:"ഇല്ല സർ ഫോണിൽ വിളിച്ചെ ഒള്ളു"
മഹേഷ്:"എപ്പോളായ്‌രുന്നു"
അഭിലാഷ്:"10.30 നാണു സർ"
അനി: "ഗിവ് യുവർ ഫോൺ"
നീലകണ്ഠൻ ഫോൺ വാങ്ങി നോക്കിയ ശേഷം അവനെ നോക്കി പറഞ്ഞു
"ഇന്നു രാവിലെ മൂന്ന് വട്ടം ഡയൽ ചെയ്തു. മൂന്നും കണക്ടഡ് അല്ല. ഇന്നലെ 10.34 വിളിച്ച് 13 മിനുട്ട് സംസാരിച്ചു. ശേഷം 11.40 മുതൽ 1 മണി വരെ ഏഴ് വട്ടം ഡയൽ ചെയ്തു. ഒന്നും കണക്ടഡ് അല്ല. വീണ്ടും 3 മണിക്ക് 2 വട്ടം. ഒരിക്കൽ പോലും തിരിച്ച് കാൾ വന്നില്ല.
💬 Comments
View all comments