Chapter Title : വില്ലൻ 11 [വില്ലൻ]
നാലഞ്ച് ചെറുക്കന്മാരുണ്ട്............... അവർ പരസ്പരം ഓരോന്ന് പറഞ്ഞു വരുന്നു..............
അവരുടെ മുഖങ്ങൾ............അതെനിക്ക് പരിചിതമാണല്ലോ.................
ആത്രേയാ മുന്നിലേക്ക് തിരിഞ്ഞു.........ആ പാടവരമ്പത്തിലൂടെ നടന്നു................
തന്റെ നഗ്നപാദങ്ങൾ ചേറിൽ പതിയുന്ന സുഖം ആത്രേയാ ആസ്വദിച്ചു.............അതോടൊപ്പം ചെളി തന്റെ കാൽവിരലുകൾക്കിടയിലൂടെ കയറിവരുമ്പോളുള്ള കിരുകിരുപ്പും ആത്രേയാ ആസ്വദിച്ചു..............
കാലുകളിൽ നനവ് പടർന്ന് ചെളിയിൽ കുതിരുന്നതും ഒക്കെ ആസ്വദിച്ച് ആ വഴുവഴുപ്പാർന്ന പാടവരമ്പിലൂടെ ആത്രേയാ നടന്നുകൊണ്ടിരുന്നു....................
"ആത്രേയാ................."..............പെട്ടെന്ന് പിന്നിൽ നിന്ന് ഒരു വിളി ആത്രേയാ കേട്ടു..............
ആത്രേയാ തിരിഞ്ഞുനോക്കി................
തനിക്ക് പരിചിതമായ ഒരു മുഖം എന്നെ തന്നെ നോക്കുന്നു.................
പെട്ടെന്ന് അവൻ ഒരിടത്തേക്ക് എന്നെ നോക്കിക്കൊണ്ട് എനിക്ക് കൈചൂണ്ടി കാണിച്ചു തന്നു..................
ഞാൻ അങ്ങോട്ടേക്ക് നോക്കി..................
കുറച്ചുദൂരെ ഒരു വയൽകണ്ടം..................
അവിടെ കുറച്ചു ആളുകൾ..............
അവിടെ കുറച്ചു ആളുകൾ ജെല്ലിക്കെട്ട് കാളയെ പരിശീലിപ്പിക്കുന്നു...................
കാള ചെറുതായി കുതറുന്നുണ്ട്................അവർക്ക് കാളയെ അത്ര സുഗമമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല................
പക്ഷെ ഈ കാഴ്ച ഞാൻ ഒരുപാട് തവണ കണ്ടതാണല്ലോ............അസാധാരണമായി ഒന്നുമില്ലല്ലോ................
ഞാൻ എനിക്ക് കൈചൂണ്ടി കാണിച്ചു തന്നവനെ നോക്കി...............
എനിക്ക് മനസ്സിലായില്ല എന്ന് അവന് മനസ്സിലായി.............
അവൻ ഒരിക്കൽ കൂടി കൈചൂണ്ടി................
ഞാൻ വീണ്ടും ആ ദിശയിൽ കണ്ണ് തിരിച്ചു................
ആ വയൽകണ്ടം തന്നെ.................
പക്ഷെ കണ്ടത്തിലേക്കല്ല........... അതിന്റെ വരമ്പത്തേക്കാണ് അവൻ കൈചൂണ്ടിയത്.............
ഞാൻ ആ വരമ്പത്തേക്ക് നോക്കി.............
ഒരു ചെറിയ പയ്യൻ..............
അവൻ കാളയെ പരിശീലിപ്പിക്കുന്നതും നോക്കി നിൽക്കുന്നു................
കാളയുടെ അടുത്തേക്കാണ് അവന്റെ കണ്ണ്..............
അവൻ കാളയുടെ ഓരോ ചലനവും നോക്കി നിൽക്കുന്നു..................
പെട്ടെന്ന് കൈചൂണ്ടിയവൻ എന്റെ അടുത്തേക്ക് വന്നു...............
"അതാണവൻ................"..................അവൻ എന്നോട് പറഞ്ഞു...............
"ആര്.............."..........ഞാൻ തിരികെ ചോദിച്ചു..................
"അബൂബക്കറിന്റെ ഇളയ സന്തതി................."............അവൻ പറഞ്ഞു...............
പൊടുന്നനെ എന്നിലേക്ക് ഒരു മിന്നൽപിണർപ്പ് കയറിവന്നു..................
"ചെകുത്താന്റെ സന്തതി.............."..............അവൻ എന്നോട് പറഞ്ഞു..............
എന്നുള്ളിലേക്ക് ഒരു ചൂട് കയറിവന്നു............
ശരീരത്തിൽ എന്തൊക്കെയോ സംഭവിക്കുന്ന പോലെ................
ഞങ്ങൾ അവനെ തന്നെ നോക്കി................
അവനപ്പോഴും ആ ജെല്ലിക്കെട്ട് കാളയിൽ ആയിരുന്നു ശ്രദ്ധ...............
അവന്റെ നോട്ടത്തിൽ പോലും എന്തോ പ്രത്യേകതയുള്ള പോലെ..................
മറ്റുള്ളവർ അവനെ ഒരു ആരാധനപോലെ നോക്കിനിന്നു..................
അവന്റെ ഇരുത്തവും ആ നോട്ടവും എന്നിൽ എന്തൊക്കെയോ ശൂന്യത
💬 Comments
View all comments