Chapter Title : വില്ലൻ 12 [വില്ലൻ]
അയാൾക്ക് നേരെ തിരിഞ്ഞു.................
ആ ആജാനബാഹുവിനെ കണ്ട് പോലീസുകാരന്റെ ഭയം ഇരട്ടിയായി.................
"എനിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാണ് പൊലീസുകാരാ.................."...............അബൂജാഹിൽ അയാളോട് പറഞ്ഞു.....................
"അതെന്താ................".................പോലീസുകാരൻ ചോദിച്ചു.....................
"ഇരകളെയെല്ലാം ഒന്നിച്ചു കിട്ടാൻ പോകുമ്പോൾ അവരെയെല്ലാം വേട്ടയാടി പിടിക്കാതെ വേട്ടക്കാരന് ഉറക്കം കിട്ടുമോ..................."...............അബൂജാഹിൽ അയാളോട് പറഞ്ഞു...................
പോലീസുകാരന് ഒന്നും മനസ്സിലായില്ല......................
"പൊയ്ക്കോ പൊലീസുകാരാ................എന്റെ കണ്ണിൽ ഇരുട്ട് കയറില്ല......................നിന്നെക്കൊണ്ടാണെങ്കിൽ ഇരുട്ട് കയറ്റാനും സാധിക്കില്ല...................."..............അബൂജാഹിൽ അയാളോട് പറഞ്ഞു...................
പോലീസുകാരൻ അവിടെ നിന്ന് നടന്നു.................അയാൾ പറഞ്ഞതിന്റെ പൊരുളെന്താണെന്ന് മനസ്സിലാകാതെ......................
പക്ഷെ ഒരു കാര്യം അയാൾക്ക് പിടി കിട്ടി...................
ഇയാൾ ഇറങ്ങുമ്പോൾ വല്ലതും നടക്കും.................
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
സമർ രാവിലെ തന്നെ ജീപ്പെടുത്ത് ഇറങ്ങി.................
സന്തോഷിന്റെ വീട്ടിലേക്ക്....................
ഒരു പേടിയും ഷാഹിയെ അലട്ടരുത് എന്ന് സമറിന് നിർബന്ധമുണ്ടായിരുന്നു.......................
വഴിക്ക് വെച്ച് വിനീതിനെ ഞാൻ കണ്ടു...................
"എവിടേക്കാ..............."...............അവൻ ചോദിച്ചു.................
"പ്രഭാകരൻ മുതലാളിയുടെ(സന്തോഷിന്റെ അച്ഛൻ) അടുത്തേക്കാണ്................"...............ഞാൻ പറഞ്ഞു...............
"ആഹാ..............ഞാനും ആ വഴിക്കാണ്................".................അതും പറഞ്ഞ് വിനീത് ജീപ്പിൽ കയറി....................
ഞാൻ വണ്ടി മുന്നോട്ടെടുത്തു.................
"അല്ലാ...............എന്താ പ്രഭാകരൻ മുതലാളിയുടെ അടുത്ത് കാര്യം................"..............വിനീത് ചോദിച്ചു....................
"ഒന്നുമില്ല..............ഒരു ചെറിയ കാര്യം സംസാരിക്കാനാണ്.................."..............സമർ മറുപടി കൊടുത്തു.....................
"എന്ത് കാര്യം...............".............വിനീത് ചോദിച്ചു.................
"അത്............."............സമർ ഒന്ന് വിക്കി.....................
"പേടിക്കാതെ പറയെടോ..............."..............വിനീത് പറഞ്ഞു.................
"അയാളുടെ മകന്റെ കൈ ഞാൻ ഒന്ന് തല്ലി ഒടിച്ചിരുന്നു................ അതിന്റെ കാര്യം സംസാരിക്കാനാണ്.................".................സമർ പറഞ്ഞു....................
സമർ പറഞ്ഞത് കേട്ട് വിനീതിന്റെ കണ്ണ് പുറത്തേക്ക് തള്ളി....................
ഭഗവതീ.............ഇടിവണ്ടിക്കാണോ തല വെച്ചത്.................വിനീത് പേടിയോടെ ഓർത്തു...................
വിനീത് പേടിച്ചിട്ട് ഞെളിപിരി കൊള്ളാൻ തുടങ്ങി.....................
ജീപ്പ് പ്രഭാകരൻ മുതലാളിയുടെ വീടിന് മുന്നിലെത്തി........................
"ഞാൻ ഇവിടെ ഇറങ്ങിക്കോളാം സമർ................".............വിനീത് പറഞ്ഞു..................
"വാടോ.............പ്രഭാകരൻ മുതലാളിയെ ഒന്ന് കണ്ടിട്ട് പോകാം..............".............സമർ അവനെ ക്ഷണിച്ചു................
"ഇല്ല സമർ..............കുറച്ചു ധൃതിയുണ്ട്................".................വിനീത് അതും പറഞ്ഞു പെട്ടെന്ന് ജീപ്പിൽ നിന്നിറങ്ങി നടന്നു..................
അവന്റെ പോക്ക് കണ്ട് സമർ ചിരിച്ചു...................
സമർ പ്രഭാകരൻ മുതലാളിയുടെ വീട്ടിലേക്ക് ജീപ്പ് കയറ്റി.................
പഴയ ഒരു രീതിയിൽ പണിഞ്ഞ വീടായിരുന്നു അത്.................ഉമ്മറത്തെ കോലായ് മുന്നിലേക്ക് നീണ്ടിട്ടായിരുന്നു...................
സമർ ജീപ്പിൽ നിന്നിറങ്ങി...............
തേങ്ങ വീടിന് മുന്നിൽ ഇട്ടിട്ടുണ്ട്................ഒരു ബലവാൻ അത് പൊതിക്കുന്നു.................
കുറച്ചു മുന്നിലായി കാർ ഇട്ടിട്ടുണ്ട്.............അതൊരാൾ കഴുകുന്നു...............
ഒരു ചേച്ചി മുറ്റമടിക്കുന്നു................
💬 Comments
View all comments