0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 1339
"എന്തുപറ്റി................"...............സായരാ റാസയോട് ചോദിച്ചു.................... റാസ കിടപ്പിൽ നിന്ന് ഉയർന്ന് അവളെ കെട്ടിപ്പിടിച്ചു........................... "ഇക്കാ ഞാൻ ആകെ വിയർത്തിട്ടുണ്ട്..................മാറ്..............."..............സായരാ കുതറി.................വയലിൽ നിന്ന് വന്ന അവൾ നേരെ റാസയുടെ അടുത്തേക്കാണ് വന്നത്....................പിന്നെയും വയലിലേക്ക് പോകേണ്ടത് കൊണ്ട് അവൾ കുളിച്ചിരുന്നില്ല................... പക്ഷെ റാസ വിട്ടില്ല.................. റാസ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് അവളുടെ തോളിൽ തല ചായ്ച്ചു....................... റാസയുടെ മനസ്സിൽ എന്തോ പ്രശ്നം ഉണ്ടെന്ന് സായരയ്ക്ക് ഉറപ്പായി.................. അവൻ വിടുന്നില്ല എന്ന് കണ്ടപ്പോൾ സായരാ അവന്റെ കെട്ടിപ്പിടുത്തത്തിൽ അലിഞ്ഞു ചേർന്നു...................അവന്റെ പുറത്ത് സായരാ തടവി കൊണ്ടിരുന്നു.................. സായരാ പതിയെ അവന്റെ മുഖം മുന്നിലേക്ക് കൊണ്ടുവന്നു....................... "എന്താ ഇക്കാക്ക് പറ്റിയെ...............".............സായരാ ചോദിച്ചു...................... റാസ എല്ലാം അവളോട് പറഞ്ഞു...................പുലർച്ചെയുള്ള സ്വപ്നം....................സ്വാമി പറഞ്ഞത്................അഘോരയുടെ വാക്കുകൾ....................തന്നെ തേടിയെത്താൻ പോകുന്ന വിധി.................... പക്ഷെ ഒന്ന് മാത്രം പറഞ്ഞില്ല.................... ആ വിധി അവനെ തേടിയെത്തുമ്പോൾ അവന് പ്രിയപ്പെട്ടത് എല്ലാം നഷ്ടപ്പെടും എന്ന്....................... അവളെ അത് പറഞ്ഞു ഭയപ്പെടുത്താൻ റാസ ആഗ്രഹിച്ചില്ല..................
സായരാ റാസയെ ആശ്വസിപ്പിച്ചു................ആ വിധിയെ നമ്മൾ ഒന്നിച്ചു നേരിടും...............ആ വിധിയെ നമ്മൾ പൊരുതി വിജയിക്കും എന്നൊക്കെ പറഞ്ഞു സായരാ റാസയെ ധൈര്യപ്പെടുത്തി..................... റാസ കുറച്ചു ആശ്വാസം കിട്ടിയപോലെ അഭിനയിച്ചു സത്യം അതല്ലായിരുന്നു എങ്കിലും...................... ദിവസങ്ങൾ കടന്നു പോയി................... റാസയുടെ ആവലാതിയുടെ കാഠിന്യം സമയം തണുപ്പിച്ചു................... സമയം എല്ലാ വേദനയും മാറ്റും എന്ന് പറഞ്ഞു കേട്ടിട്ടില്ലേ അതുപോലെ റാസയും തനിക്ക് വരാൻ പോകുന്ന വിപത്തുകളെ കുറിച്ച് മറന്നു.......................... അവന്റെ വിധിയെക്കുറിച്ചുള്ള ചിന്തകൾ അവൻ മറന്നു........................ ആ സ്വപ്നവും അഘോരയുടെയും സ്വാമിയുടെയും വാക്കുകളും അവൻ ഓർക്കാതെയായി........................ രാവും പകലും മാറി മാറി വന്നു..................... റാസയുടെയും ആദത്തിന്റെയും മുത്തുവിന്റെയും വൈകുന്നേരമുള്ള നടത്തം മിഥിലാപുരിക്കാർക്ക് പതിവ് കാഴ്ചയായി..................... ഇനി റാസ ഇല്ലെങ്കിലും ആദം മുത്തുവുമായി നടക്കാൻ ഇറങ്ങും.................. ആദവും മുത്തുവും അത്രയ്ക്ക് കൂട്ടായി................ ആദത്തിനോട് മാത്രമല്ല മിഥിലാപുരിയിലുള്ള എല്ലാവരുമായും മുത്തു കൂട്ടായി...................വൈകുന്നേരമുള്ള അവരുടെ നടത്തം മുത്തുവിനെ മിഥിലാപുരിയിലെ ജനങ്ങളെ മുഴുവൻ അറിയുന്നതിൽ സഹായിച്ചു..................... മിഥിലാപുരിയിലെ ജനങ്ങൾക്ക് വരെ അത്ഭുതമായി................... പന്ത്രണ്ട് പേരെ കുത്തിക്കൊന്ന കരിങ്കാലൻ മുത്തു തന്നെയാണോ ഈ മുത്തു എന്ന കാര്യത്തിൽ.................... കാരണം സാധാരണ ജെല്ലിക്കെട്ട്

💬 Comments

View all comments