Chapter Title : ? യക്ഷി ? 2 [സാത്താൻ?]
പിഴക്കുകയോ ചെയ്യരുത്. രാത്രി സമയങ്ങളിൽ ഈ പെണ്ണിനോട് പൊയ്ക്കോളാൻ പറഞ്ഞേൽപ്പിക്കുക.
പകലും രാത്രിയും മഞ്ഞും മഴയും വെയിലും എല്ലാം തരണം ചെയ്തുകൊണ്ട് തുടർച്ചയായി നീ മന്ത്രാജപം നിർത്താതെ തുടരുക "
ദിഗംബരന്റെ ശബ്ദം അവന്റെ ചെവിക്കുള്ളിൽ മുഴങ്ങി.
"അങ്ങനെയാവട്ടെ ഗുരവേ "
അവൻ മനസ്സാൽ ദിഗംബരന് മറുപടി പറഞ്ഞു
ദിഗംബരൻ പറഞ്ഞതുപ്രകാരം തന്നെ കേളു മയൂരിയെ എല്ലാം പറഞ്ഞു മനസ്സിലാക്കിയ ശേഷം പൂജക്കായുള്ള ഒരുക്കങ്ങളും പിന്നീട് ഗുരുപദെശം ലഭിച്ചത് പോലെ തന്നെ യക്ഷിയെ പ്രത്യക്ഷയാക്കുന്നതിനുള്ള പൂആജാതികർമങ്ങളും ജപങ്ങളും ആരംഭിച്ചു.
കേളുവിന്റെ നിർദ്ദേശപ്രകാരം എല്ലാം മയൂരി ചെയ്യുന്നുണ്ടായിരുന്നു. രാത്രികാലങ്ങളിൽ മാത്രം അവൾ തന്റെ വീട്ടിലേക്കു പോയി അതിരാവിലെ തന്നെ എത്തിയിരുന്നു..
"ഓം ഹ്രീം യക്ഷിണി യക്ഷിണി ഹം ഹം സ്വാഹാ "
കേളു തന്റെ ജപങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.
അവന്റെ ശബ്ദം ആ കാവിൽനിന്നും പുറത്ത് പോവാതെ അവിടെ മാത്രം മുഴങ്ങികേട്ട് കൊണ്ടിരുന്നു.
ജലപാനം പോലുമില്ലാതെയുള്ള കഠിനമായ ജപം അനുഷ്ഠിക്കുന്ന കേളുവിന് വേണ്ടിയുള്ള പുഷ്പങ്ങളും മറ്റു പൂജാ ദ്രവ്യങ്ങളും മയൂരി കൃത്യമായി തന്നെ എത്തിച്ചു നൽകുന്നുണ്ടായിരുന്നു.
പക്ഷെ കന്യകയായ ഒരു പെൺകുട്ടിയെ പൂജക്ക് സഹായിക്കാൻ വേണമെന്ന് കേളു പറഞ്ഞതിന് പിന്നിലെ നികൂടത്ത ആർക്കും അറിയില്ലായിരുന്നു.
വരാൻ പോകുന്ന മഹാ വിപത്തിനെ അവർ തന്നെ ക്ഷണിച്ചുകൊണ്ട് വന്ന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത് ആണെന്നും.
ദിവസങ്ങൾ കടന്നുപോയി ജലപാനം പോലുമില്ലാതെ കേളു തന്റെ പൂജകൾ തുടർന്നുകൊണ്ടേ ഇരുന്നു.
അവനു അതിനുള്ള മനക്കട്ടി അവന്റെ ഉള്ളിലുള്ള ദിഗംബരൻ കൊടുത്തുകൊണ്ടിരുന്നു.
ഇരുവരുടെയും ആഗ്രഹ സഫല്യത്തിന് യക്ഷി പ്രത്യക്ഷത്തിൽ വന്നാലേ പറ്റു എന്നത് തന്നെയായിരുന്നു അതിനു കാരണം. ദിവസങ്ങൾ കഴിഞ്ഞുപോയി കൊണ്ടിരുന്നു.
തങ്ങളുടെ രക്ഷക്കായി കഠിനമായ വൃതത്തോടെ പൂജാതി കർമങ്ങൾ ചെയ്യുന്ന സ്വാമിയേ ആ ഗ്രാമത്തിലുള്ളവർ ഈശ്വരനായി തന്നെ കണ്ടു.
അവർ കേളുവിന് ആവശ്യമുള്ള സാധനങ്ങൾക്കൊന്നും ഒരു മുട്ടും വരുത്താതെ തന്നെ എല്ലാം മയൂരിയുടെ കൈകളിൽ ഏൽപ്പിച്ചു വിട്ടുകൊണ്ടിരുന്നു.......
ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു തുടർച്ചയായ കേളുവിന്റെ തപസ്സിന് ഫലപ്രാപ്തി ലഭിക്കുന്ന ദിവസം അതെ അമാവാസി ദിനം എത്തിച്ചേർന്നിരിക്കുന്നു.
ഇന്ന് രാത്രിയിലെ സേവയോടെ യക്ഷിയെ പ്രീതിപ്പെടുത്താനും തനിക്കു മുന്നിൽ
💬 Comments
View all comments