റൂമിൽ നിന്നും അമ്മയുടെയും അച്ഛന്റെയും ചിരിയും സംസാരവും ഇപ്പോഴും കേൾക്കാം. മുറിയിൽ വിസ്മയ എന്ത് ചെയ്യുകയായിരിക്കുമെന്ന് അവൻ ഓർത്തു. ഈ മഴയത്ത് എല്ലാവരും വീട്ടിൽ തന്നെയുള്ള ഈ സാഹചര്യം ഒരു പ്രത്യേക ലഹരിയാണ് അവനിൽ ഉണ്ടാക്കിയത്. പുറത്ത് മഴ ചാറിത്തുടങ്ങിയതോടെ തണുത്ത കാറ്റ്
ജനാലയിലൂടെ അകത്തേക്ക് അടിച്ചുകയറി.
ടിവിയിൽ ചാനലുകൾ മാറ്റുന്നതിനിടയിൽ അവൻ ഒരു മ്യൂസിക് ചാനലിൽ നിർത്തി. നല്ല മെലഡി ഗാനങ്ങൾ പെയ്തുതുടങ്ങിയ മഴയ്ക്ക് അകമ്പടിയായി ഹാളിൽ മുഴങ്ങി. അപ്പോഴാണ് ടേബിളിൽ ഇരുന്ന അച്ഛന്റെ ഫോൺ ശബ്ദിച്ചത്. നോക്കിയപ്പോൾ ശിവശങ്കർ സാറാണ്.
അഭി ഫോണെടുത്ത് “ഹലോ” പറഞ്ഞു.
”രാഘവൻ അല്ലേ?” സാർ ചോദിച്ചു.
”അല്ല സാർ, ഇത് മകൻ അഭിയാണ്. അച്ഛൻ ഉള്ളിലുണ്ട്,” അഭി മറുപടി നൽകി.
”ആ… ശരി. മോനേ, ഇന്നത്തെ സാഹചര്യം നീ കണ്ടല്ലോ, നല്ല കാറ്റും മഴയാണ്. അതുകൊണ്ട് ഇന്ന് ട്യൂഷൻ എടുക്കാൻ എനിക്ക് വരാൻ കഴിയില്ല. കൂടാതെ കുറച്ച് തിരക്കുകളുമുണ്ട്. ഇതൊന്ന് അച്ഛനോടും വിസ്മയയോടും
പറഞ്ഞേക്കണേ,” സാർ പറഞ്ഞു.
”ശരി സാർ, ഞാൻ പറഞ്ഞേക്കാം,” എന്ന് പറഞ്ഞ് അഭി ഫോൺ വെച്ചു.
അല്പം കഴിഞ്ഞപ്പോൾ അച്ഛന്റെ മുറിയുടെ വാതിൽ തുറന്നു. അമ്മ സരസ്വതിയാണ് ആദ്യം പുറത്തേക്ക് വന്നത്. വിയർപ്പിൽ കുതിർന്ന ടീഷർട്ട് ശരീരത്തോട് വല്ലാതെ ഒട്ടിപ്പിടിച്ചിരുന്നു. അഴിഞ്ഞുലഞ്ഞ മുടി പതുക്കെ കെട്ടിവെച്ചുകൊണ്ട് അമ്മ അവന്റെ അടുത്തേക്ക് വന്നു. മുഖത്ത് വല്ലാത്തൊരു തിളക്കവും ചുണ്ടിൽ ഒരു തൃപ്തികരമായ ചിരിയും ഉണ്ടായിരുന്നു.
