“കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അതോർക്കേണ്ട..”
അവൾ പറഞ്ഞു വച്ചു.
“നിനക്ക് എന്നോട് വെറുപ്പ് തോന്നുന്നില്ലേ..?”
“തോന്നിയിട്ടെന്താ.. ഒരു തരത്തിൽ ചിന്തിച്ചാൽ ഞാനും തെറ്റുകാരിയല്ലേ..?”
“എങ്ങനെ..?”
“മാധവേട്ടന്റെ കൂടെ കിടന്നില്ലേ ഞാൻ..?”
“അതെനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ട് ഇപ്പൊ..”
“മ്മ്.. നമ്മളിവിടെ തെറ്റ് കുറ്റങ്ങൾ പറഞ്ഞോണ്ടിരുന്നാൽ ഉച്ചക്കേക്ക് ഭക്ഷണം ഉണ്ടാവില്ല..”
അവളുടെ വാക്കുകൾ കേട്ട് അവൻ കൈകൾ വിട്ടു.
“പണി കഴിഞ്ഞിട്ട് വരാം..”
അവളെഴുന്നേറ്റു നടക്കാൻ തുടങ്ങുമ്പോൾ അവൻ വീണ്ടും വിളിച്ചു.
“അച്ചൂ..”
“ആ..”
“ഞാൻ ചെയ്ത തെറ്റിന്റെ ആഴം ഇന്നലെയാണ് എനിക്ക് കൃത്യമായി മനസിലാക്കിയത്. മാധവേട്ടൻ വന്നില്ലായിരുന്നെങ്കിൽ..”
“ഉം..”
“ഇനിയെനിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല. നീ പറഞ്ഞ കാര്യം പൂർണ്ണ മനസ്സോടെ ഞാൻ അംഗീകരിക്കാം.”
“മനസിലായില്ല..”
വീണ്ടും അവളവന്റെ അടുത്തിരുന്നു.
“നീയെന്നോട് പറഞ്ഞില്ലേ മാധവേട്ടനെ ഭർത്താവായി പരിഗണിക്കുന്ന കാര്യം. മനസ്സില്ലാതെയാണ് ഞാനതപ്പോ സമ്മതിച്ചത്.”
“ആണോ..?”
“മ്മ്.. പക്ഷെ ഇപ്പൊ എനിക്ക് പൂർണ മനസ്സോടെ സമ്മതമാണ്. പക്ഷെ..”
“എന്താ..?
“നീയെന്നെ വിട്ടു പോകരുത്. സ്നേഹിക്കാതിരിക്കരുത്..”
“അങ്ങനെയൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ..”
“ഇല്ല.. പക്ഷെ ഇന്നലത്തെ സംഭവം കൊണ്ട് എനിക്കങ്ങനെ തോന്നി.”
“കൂടുതലൊന്നും ചിന്തിക്കേണ്ട.. ഏട്ടന്റെ കള്ളുകുടിയെന്ന ഒറ്റ സ്വഭാവം ആണ് നമ്മൾക്ക് ഈ ഗതി വന്നു പെട്ടത്. പഴയത് ഒന്നും ഇനി ഓർക്കേണ്ട..”
“ഇല്ല..!”

ബ്രോ പുതിയ കഥ വല്ലതും എഴുതി തുടങ്ങിയോ.
bro പുതിയ കഥ എഴുതി തുടങ്ങിയോ.. ഒരു അപ്ഡേറ്റ് തരൂ