പക്ഷേ ഇരുന്നിട്ട് കാര്യമില്ല.. ചെന്നേ പറ്റൂ.. ഇന്ന് തന്നെ ഇതിനൊരു തീരുമാനമുണ്ടാക്കണം.. വൈകിയാൽ അപകടമാണ്..
ജംഷീന പതിയെ ഇറങ്ങിച്ചെന്നു.. സിറ്റൗട്ടിലിട്ട ചൂരൽ കസേരയിലിരിക്കുകയാണ് രഘു.. പ്രിയ വാതിലിൽ ചാരി നിൽക്കുന്നുണ്ട്.. ജംഷി തല മാത്രം പുറത്തേക്കിട്ട് രഘുവിനെ നോക്കി..
“പ്രിയ എന്നോടെല്ലാം പറഞ്ഞു…സാരമില്ല.. ഇതൊക്കെ ഇത്ര വിഷയമാക്കാനുണ്ടോ… ?.
ജംഷി പേടിക്കണ്ട… ഒരു മണിക്കൂർ കൊണ്ട് നമുക്കിത് ശരിയാക്കാം…”..
രഘു പറഞ്ഞത് കേട്ട് ജംഷിക്ക് എന്തെന്നില്ലാത്ത സമാധാനം തോന്നി..അവൻ തന്നെ കളിയാക്കുമെന്നും,
കുറ്റപ്പെടുത്തുമെന്നും, വൃത്തികെട്ട നോട്ടം നോക്കുമെന്നും വിചാരിച്ച ജംഷിയെ രഘു അമ്പരപ്പിച്ചു..ഒരു സുഹൃത്തിനോടെന്നപോലെയോ, ഒരു സഹോദരിയോടെന്നപോലെയോ വളരെ സൗമ്യമായാണ് രഘു സംസാരിച്ചത്..
“കുറച്ച് ദൂരം ഓടണം… ജംഷിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇന്ന് തന്നെ പോകാം… അല്ലെങ്കിൽ ജംഷി ഒരു ദിവസം പറഞ്ഞാ മതി… അന്ന് നോക്കാം… ഈ നാട്ടിലും അതിന് പറ്റിയ ഡോക്ടർമാരൊക്കെയുണ്ട്… എന്നാലും അത് വേണ്ട… അതൊക്കെ പിന്നീട് പ്രശ്നമാവും..”..
രഘുവിന്റെ കരുതൽ കണ്ട് ജംഷിക്ക് കരച്ചിൽ വന്നു.. പ്രശ്നങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യാനുള്ള അവന്റെ കഴിവ് കണ്ട് അവൾക്ക് സന്തോഷവും തോന്നി..രഘുവിനെ കാമുകനായി കിട്ടിയ പ്രിയയോട് ലേശം അസൂയയും തോന്നി.. പ്രവീണിനെപ്പോലെയല്ല,രഘു കാര്യവിവരമുള്ളവനാണ്..
“രഘുവേട്ടന്… ഒഴിവാണേൽ… ഇന്ന് തന്നെ… “..
