അകത്തു കയറി എസ്.ഐയുടെ മുന്നിൽ ഞങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ കോപ്പിയും മറ്റ് തിരിച്ചറിയൽ രേഖകളും കാണിച്ചു. അയാൾ ഓരോന്നും സൂക്ഷ്മമായി പരിശോധിച്ചു. ഓരോ തവണയും അയാൾ അച്ചുവിനെ വല്ലാത്തൊരു നോട്ടം നോക്കുന്നുണ്ടായിരുന്നു.
ആ നോട്ടത്തിൽ ഒരുതരം ഉടമസ്ഥാവകാശവും വിജയവും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
“ശരി… രേഖകളൊക്കെ ശരിയാണ്. മഴയത്തൊക്കെ ഇങ്ങനെ വണ്ടി ഒതുക്കി കഴപ്പ് തീർക്കാൻ നിൽക്കരുത്..
പല ടൈപ് ആളുകൾ സഞ്ചരിക്കുന്ന വഴിയാ…
ആണുങ്ങൾ കേറി മേഞ്ഞിട്ട് ഇവിടെ വന്ന് മോങ്ങിയിട്ട് കാര്യമുണ്ടാകില്ല പിന്നെ…. ഇത്തവണ വിടുന്നു,… ഇനി ആവർത്തിച്ചാൽ കേസ് വേറെ ആയിരിക്കും…”
അയാൾ രേഖകൾ തിരിച്ചു നൽകിക്കൊണ്ട് പറഞ്ഞു.
ഞങ്ങൾ വേഗം അവിടെ നിന്നും ഇറങ്ങി കാറിനടുത്തേക്ക് നടന്നു. കാറിൽ കയറിയപ്പോഴും അച്ചു ഒന്നും സംസാരിച്ചില്ല. അവൾ സീറ്റിലേക്ക് തളർന്നു ചാഞ്ഞു കിടന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന് കാർ മുന്നോട്ട് എടുക്കുമ്പോൾ സ്റ്റേഷൻ വരാന്തയിൽ നിന്ന് എസ്.ഐ എന്നെ നോക്കി കണ്ണ് ചിമ്മുന്നത് ഞാൻ കണ്ടു.
ആ രാത്രിയിലെ ആ തടവ് അവസാനിച്ചെങ്കിലും, അച്ചുവിന്റെ ആ മൗനവും അവളിൽ കണ്ട മാറ്റങ്ങളും എന്റെ ഉള്ളിൽ പുതിയൊരു മിസ്റ്ററിക്ക് തുടക്കം കുറിക്കുകയായിരുന്നു. പാലക്കാട്ടേക്കുള്ള എന്റെ യാത്രയ്ക്ക് മുൻപുള്ള ആ രാത്രി അത്രമേൽ അസ്വസ്ഥത നിറഞ്ഞതായി മാറി.
ഞങ്ങൾ വീട്ടിലേക്ക് തിരിക്കുമ്പോൾ പുറത്ത് മഴ പെയ്തു തോർന്നിരുന്നു, പക്ഷേ എന്റെ മനസ്സാകെ ഒരു പെരുമഴയുടെ ഇരമ്പലിലായിരുന്നു.

എവിടെ 🤔
പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn
അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
upcoming ലിസ്റ്റില്‍ കാണുന്നില്ല
Why this delay for next chapter.