കാഞ്ഞിരക്കുറ്റി 10 [ലസ്റ്റർ] 19

“അപ്പോൾ ശരത്.
.
? കേട്ട കഥകളിലെല്ലാം ശരത് ആയിരുന്നല്ലോ അജ്ഞാത വില്ലൻ.
അവനെവിടെ.
?” വാഹിദ് അടുത്ത ചോദ്യത്തിലേക്ക് കടന്നു.
രാജൻ കണ്ണുകളുയർത്തി വാഹിദിനെ നോക്കി.
എന്നിട്ട് നിലവറയിലേക്ക് മുഖം കൊണ്ട് ആംഗ്യം കാണിച്ചു.
വാഹിദും അറിയാതെ ആ മുറിയിലേക്ക് നോക്കിപ്പോയി.
അവൻ അസഹ്യമായ ദുർഗന്ധം സഹിക്കാതെ എഴുന്നേറ്റ് പോയി കരിങ്കൽ ഭിത്തി നീക്കി ആ മുറിയടച്ചു.
പിന്നെ തിരികെ വന്ന് പഴയപോലെ രാജന്റെ സമീപം ഇരുന്നു.

“ഒരുപാട് പറയാനുണ്ട് രാജാ.
എല്ലാം പറഞ്ഞേ പറ്റൂ.
അമ്മുവിന്റെ ഇക്കയല്ല ഈ നിൽക്കുന്ന വാഹിദ്.
സ്വന്തം ജീവിതം സ്വന്തം സന്തോഷങ്ങൾക്ക്‌ അനുസരിച്ചു ജീവിച്ചു തീർക്കുന്ന മനുഷ്യനാണ്.
നിലപാടുകൾ വിട്ട് ഒരു ദിവസം പോലും ജീവിച്ചിട്ടില്ലാത്ത എന്നെ താൻ വളരെ വിദഗ്ദമായി ഒരു ഡ്രഗ്ഗ് ഡീലർ ആക്കാൻ ശ്രമിച്ചു.
അതിൽ പിന്നെ ഞാൻ സഞ്ചരിച്ച വഴികൾ ചില്ലറ മുള്ളുകൾ നിറഞ്ഞതൊന്നുമല്ല.
വിടില്ല നിന്നെ ഞാൻ.

വാഹിദിന്റെ ശബ്ദം പരുഷമായി.
ജോർജ്ന്റെയും വിൻസെന്റിന്റെയും മരണവാർത്ത രാജന്റെ ഓർമ്മകളിൽ വവ്വാലുകളെ പോലെ ചിറകടിച്ചു പറന്നു.
വാഹിദ് പ്രതികാരചിന്ത പേറി ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനാണ്.
അവന്റെ കഴിവും കരുത്തും തനിക്ക് നേരിട്ടറിയാം.
ഒരു പക്ഷേ അവൻ തന്നെയും കൊന്നേക്കാം.
.
അപ്പൊ അമ്മു.
.
?! വാഹിദിന്റെ ശബ്ദത്തിൽ ഉറഞ്ഞുകൂടിയ വെറുപ്പിന്റെ ശാന്തത അയാളെ ഭയപ്പെടുത്തി.
അയാൾ പരിക്ഷീണിതമായി വാഹിദിനെ നോക്കി.
വാഹിദ് എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.
ആതിരയും അവന്റെ അടുത്തായി ആ പൊടിപാടലങ്ങൾ നിറഞ്ഞ കട്ടിലിൽ ഇരുന്നു.
അവൾ വെറുപ്പും ഭയവും കലർന്ന സമ്മിശ്ര ഭാവത്തോടെ രാജനെ നോക്കിക്കൊണ്ടിരുന്നു.
അപ്പോഴേക്കും ഒരു യുവതിയുടെ കൈപിടിച്ചു വലിച്ചു കൊണ്ട് കിഷോർ ആ മുറിയിലേക്ക് കയറി വന്നു.
വെളുത്ത പാവാടയും ബ്ലൗസും ധരിച്ചു, വെളുത്ത നേർത്ത ഷാൾ കഴുത്തിലിട്ട് തലയും താഴ്ത്തി മുറിയിലേക്ക് വന്ന യുവതിയെ വാഹിദ് ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു.

The Author

ലസ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *