വർഷങ്ങൾ ചിലത് കഴിഞ്ഞു പോയി.
കമ്പനിക്ക് ശത്രുക്കളുണ്ടാവുകയും ചന്ദ്രനെയും രാധയെയും ഒരു ആക്സിഡന്റിൽ കൊന്നു കളയുകയും ചെയ്തപ്പോൾ കമ്പനിയുടെ ഭരണം ശരത്തിന്റെ കൈകളിലേക്ക് വന്നതോടെ രാജൻ തന്റെ കരുനീക്കങ്ങൾ ആരംഭിച്ചു.
ശരത്തിന്റെ പിന്തുണയോടെ ശാരീസ് ഗ്രൂപ്പിന്റെ തേയില ഫാക്ടറിയുടെ മറവിൽ തമിഴ്നാട് ബോർഡർ വഴി കഞ്ചാവു വൻതോതിൽ ഇന്ത്യൻ മാർക്കറ്റിലേക്ക് ഒഴുകി.
ശാരീസ് ഗ്രൂപ്പ്‌ന്റെ ഫിനാൻഷ്യൽ സ്ട്രെങ്ത് ശക്തമായി.
തങ്ങളുടെ ഫുഡ് പ്രോഡക്റ്റ്നേക്കാൾ പതിന്മടങ്ങു ലാഭമാണ് ലഹരിവിൽപ്പന എന്ന് മനസ്സിലായപ്പോൾ ശരത്തിനെ ലോകത്തിന്റെ കണ്ണിൽ നിന്ന് മാറ്റിനിർത്തി അവൻ മിസ്സിംഗ് ആണെന്ന് വരുത്തിതീർത്തു.
ശരത്തിന്റെ കാർ ചുരത്തിൽ അവന്റെ അച്ഛനും അമ്മയും കൊക്കയിലേക്ക് മറിഞ്ഞു മരണപ്പെട്ട അതേ വളവിൽ നിർത്തി കോളനിയിലെ ജോസിന്റെ കാറിൽ കോളനിയിലേക്ക് പോയി.
പിന്നീട് ഒരിക്കലും അവൻ ആരുടേയും മുന്നിലേക്ക് പ്രത്യക്ഷപ്പെട്ടില്ല.
കോളനിയെ അവനൊരു കൊട്ടേഷൻ കേന്ദ്രമാക്കി ക്രിമിനൽ കോട്ടയാക്കി വളർത്തിയെടുത്തു.
കള്ളും കളവും കഞ്ചാവും കാമവും പെണ്ണ് കച്ചടവും അടക്കം തോന്ന്യാസങ്ങൾക്ക് യാതൊരു തടസ്സവുമില്ലാത്ത നിഗൂഢ ലോകമായി ആ കോളനിയെ അവൻ മാറ്റിയെടുത്തു.
“ഇത്രയും ശക്തനായ ആ ക്രിമിനൽ ഡോൺ എങ്ങിനെ പിന്നെ അസ്ഥികൂടമായി ഈ നിലവറയിൽ എത്തി.
?” വാഹിദ് ഇടക്ക് കയറി ചോദിച്ചു.
രാജൻ മുഖം തിരിച്ചു അമ്മുവിനെ നോക്കി.
അവൾ മുഖം ഒന്നുകൂടി താഴ്ത്തി.
കുറച്ച് നേരത്തെ ആ ഇരിപ്പിനു ശേഷം അവളുടെ മുഖം പതുക്കെ വാഹിദിനു നേരെ ഉയർന്നു.
എന്തോ ആലോചനയിൽ നിർന്നിമേഷയായി അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നപ്പോൾ അമ്മുവിന്റെ ചുണ്ടിൽ പതുക്കെ ഒരു വരണ്ട പുഞ്ചിരി അവ്യക്തമായി തെളിഞ്ഞു വന്നു.
ആതിര അമ്മുവിനെ നിശബ്ദയായി ശ്രദ്ധിച്ചു കൊണ്ടിരുന്നു.
പതുക്കെ അമ്മുവിന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞുപോവുകയും മുഖം ഗൗരവമാകുകയും ഏതോ ഓർമ്മകളിലേക്ക് അവളുടെ ചിന്തകൾ സ്വയം നഷ്ടപ്പെടുകയും ചെയ്തു.
