“ഇതിനകത്തേക്ക് തള്ളും രണ്ടിനെയും.
ഒരു പാറ്റപോലും അറിയാതെ പട്ടിണി കിടന്നു ചാവും.
“! കാരണവർ ആക്രോഷിച്ചു.
അന്ന് രാത്രി രാധ ചന്ദ്രന്റെ മാറിൽ ചേർന്നു നിന്ന് കുറേ കരഞ്ഞു.
നിലാവ് വീഴുന്ന മനോഹരമായ രാത്രിയുടെ നീലിമയിൽ, രാക്കാറ്റ് കൊണ്ട് അവളെ ആശ്വസിപ്പിച്ചു പാറയുടെ സമീപം നിൽക്കുന്ന ചന്ദ്രൻ അവളോട് ഉടനെ വരാമെന്നു പറഞ്ഞു തറവാട്ടിലേക്ക് പോയി.
കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു ഭാണ്ഡക്കെട്ടും തോളിലിട്ട് ചന്ദ്രൻ അങ്ങോട്ട് വരികയും രാധയുടെ കൈപിടിച്ചു നിലാവിലൂടെ നടന്നു പോവുകയും ചെയ്തു.
രാജൻ പറഞ്ഞു നിർത്തി വാഹിദിന്റെ മുഖത്തേക്ക് നോക്കി.
വാഹിദും കിഷോറും അയാളുടെ ബാക്കി വിശദീകരണങ്ങൾക്ക് കാതോർത്തു നിശബ്ദനായി ഇരുന്നു.
അമ്മു അപ്പോഴും തലയും താഴ്ത്തി ഇരിപ്പാണ്.
രാജൻ വീണ്ടും പറഞ്ഞു തുടങ്ങി.
ആ ഒളിച്ചോടിപ്പോയവരുടെ മക്കളാണ് ശരത്തും ശാരികയും.
ഒളിച്ചോടിയത് കുഞ്ഞമ്പു കാരണവരുടെ മക്കൾ ആയിരുന്നില്ല, പേരക്കുട്ടികൾ ആയിരുന്നു.
ഞാനും സുരേട്ടനും കുഞ്ഞമ്പു കാരണവരുടെ അനുജന്മാരല്ല, അനുജന്റെ മക്കളാണ്.
പറഞ്ഞാൽ ഒരുപാട് പറയാനുണ്ടാകും.
തറവാട്ടിലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഭൂസ്വത്ത് സോമൻ കാരണവർ പലർക്കും വില്പന നടത്തിയിരുന്നു.
അങ്ങിനെ കിട്ടിയ ഭീമമായ തുക നിലവറയിൽ സൂക്ഷിച്ചിരുന്നു.
അന്ന് അച്ഛൻ തന്നെ ഭീഷണിപ്പെടുത്താൻ വേണ്ടി നിലവറ തുറന്നപ്പോൾ ചന്ദ്രന്റെ കണ്ണിൽപ്പെട്ടത് ആ വലിയ സമ്പത്ത് ആയിരുന്നു.
അത് കൈവിട്ട് പോയതിൽ പിന്നെ തറവാടിന്റെ സ്ഥിതി മോശമായി തുടങ്ങി.
പലരും ഭാഗം വാങ്ങി പിരിഞ്ഞു പോയി.
കുറച്ച് വർഷങ്ങൾക്ക് ശേഷം ഒരു പത്രത്തിൽ പഴയ ബ്രിട്ടീഷ് എസ്റ്റേറ്റ് പുതിയ ഉടമസ്ഥൻ വാങ്ങിയ വാർത്തയിലാണ് ചന്ദ്രനെ വീണ്ടും കാണുന്നത്.
രാജൻ പഠിപ്പ് കഴിഞ്ഞു വീട്ടിലിരിക്കുന്ന സമയം.
അന്വേഷിച്ച് ചെന്നു.
കൂടെക്കൂടി.
ചന്ദ്രന്റെ ജോലിക്കാരനെ പോലെ കിടന്നു കഷ്ട്ടപ്പെട്ടു കമ്പനിയെ ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് വളർത്തി.
എന്നിട്ടും അവന്റെ മാനേജർ എന്നതിനപ്പുറം ആ കമ്പനിയുടെ ഒരു ഭാഗമാക്കാൻ രാജന് തയ്യാറായില്ല.
