“ആരാടാ ചെക്കാ നീ.
നീയല്ലാതെ ഈ ലോകത്ത് ഇതുപോലെ ഒരുത്തനും കാണില്ല ന്റെ പൊന്നേ.
.
“!
വികാരം മുറ്റിനിൽക്കുന്ന പ്രണയാതുരമായ, കാമത്തിന്റെ സമ്പൂർണ്ണതയിൽ മണം നിറഞ്ഞ ആത്മഹർഷത്തോടെ അവൾ മന്ത്രിച്ചു.
വാഹിദ് വിയർപ്പ് നനഞ്ഞ സുന്ദരമായ അവളുടെ നെറ്റിയിൽ ഒരുമ്മ നൽകി നടത്തം തുടർന്നു.
മുഷിഞ്ഞ കർച്ചീഫ് നിലത്തെ പൊടിയിലേക്ക് എറിഞ്ഞിട്ട് വാഹിദിന്റെ ശരീരത്തിൽ ഒതുങ്ങിക്കൂടി ആതിരയും അവന്റെ കൂടെ നിലവറയിലേക്ക് നടന്നു.
!
(അദ്ധ്യായം 31)
പാറത്തൊടി തറവാടിന്റെ വിശാലമായ ഹാളിൽ ഒരു ആട്ടുകട്ടിൽ ഉണ്ട്.
കാലപ്പഴക്കത്തിന്റെയും തിരസ്കരണത്തിന്റെയും വാടകെട്ടിനിൽക്കുന്ന പൊടിപിടിച്ച ആ മുറിയുടെ ബാധ്യഭാഗത്ത് ക്ലാവ് പിടിച്ചു തിളക്കം നഷ്ടപ്പെട്ട ആ വൃത്തിഹീനമായ കട്ടിലിൽ രാജനും അമ്മുവും കൈകളിൽ വിലങ്ങുമായി ഇരിക്കുകയാണ്.
ഇത്രനാളും ലോകത്ത് ഒരാളും അറിയാതെ കുറ്റകൃത്യങ്ങൾ ചെയ്തുകൂട്ടി, മാന്യമായ വ്യക്തിത്വത്തോടെ ജീവിച്ചിരുന്ന തങ്ങൾ ക്രിമിനലുകളായി പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വന്നതിന്റെ അപമാന ഭാരം അവരുടെ മുഖത്ത് പ്രകടമായിരുന്നു.
അവരുടെ മുന്നിൽ പൊടിപാടലങ്ങൾ തുടച്ചുവൃത്തിയാക്കിയ കസേരയിൽ വാഹിദും ആതിരയും കിഷോറും അവർക്ക് അഭിമുഖമായി ഇരിപ്പുണ്ട്.
“ശാരിക,ശരത്.
! ഈ രണ്ടുപേരും നിങ്ങളുടെ ചോരയാണ്.
മാത്രമല്ല അവരുടെ അച്ഛൻ വളർത്തിക്കൊണ്ട് വന്ന ബിസിനസ്സ് സാമ്രാജ്യത്തിൽ സ്വന്തം കൂടപ്പിറപ്പുകളെ പോലെ ചേർത്ത് നിർത്തിയതാണ്.
എന്നിട്ടും എന്തിന് വേണ്ടി അവരെ ഈ ഭൂലോകത്തു നിന്ന് തന്നെ ഇല്ലാതാക്കി?”
