വാഹിദും ആതിരയും തന്റെ മുൻഗാമികളുടെ വീര കഥകളുടെ മാറാലകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന സുരേട്ടന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് സംഭവ വികാസങ്ങൾക്ക് അനുസരിച്ചു അയാളുടെ മുഖത്ത് മിന്നിമറയുന്ന ഭാവമാറ്റങ്ങൾ ശ്രദ്ധിക്കുകയായിരുന്നു.
തന്റെ കണ്മുന്നിൽ അരങ്ങേരുന്ന ഒരു മനോഹര നാടകത്തിലെ രംഗമാറ്റങ്ങളിൽ സ്വയം അലിഞ്ഞു ചേർന്ന ഒരു പ്രേക്ഷകനെ പോലെ സുരേട്ടൻ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളുടെ വിശേഷങ്ങൾക്കൊപ്പം മനസ്സും സഞ്ചരിച്ചു. അയാളുടെ ശബ്ദം കുഴഞ്ഞു തുടങ്ങിയിരുന്നു, കണ്ണുകൾ മദ്യ ലഹരിയിൽ ചുവന്നു കലങ്ങിക്കിടന്നു. ആതിരയും മദ്യലഹരിയിൽ കണ്ണുകൾ കുഴഞ്ഞു ആലസ്യത്തിന്റെ മൂടൽമഞ്ഞിൽ അകപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
ആതിരയുടെ കസേരയുടെ കൈത്താങ്ങിലേക്ക് കയറ്റി വച്ചു കഥപറഞ്ഞുകൊണ്ടിരുന്ന സുരേട്ടൻ മാലതിയുടെ കാമകേളിയുടെ ഭാവനാ ദൃശ്യങ്ങളിൽ നിന്ന് തന്നിലേക്ക് പടർന്ന കാമവികാരത്തിന്റെ പ്രേരണയിൽ വികാരമുണർന്ന് ആതിരയുടെ മുലകളിൽ കാലുകൊണ്ട് തടവിക്കൊണ്ടിരുന്നു. ആലസ്യത്തിൽ ചാരിയിരിക്കുന്ന അവളുടെ വെളുത്ത കുപ്പായത്തിന്റെ പുറത്തേക്ക് മുലക്കണ്ണുകൾ അസാധാരണമായി തെറിച്ചു നിന്നു. അവളും കോരന്റെ ആർത്തിയിൽ അകപ്പെട്ടുപോയിരിക്കാം.
ഇരുട്ടിന്റെ ഘനം കൂടിക്കൂടി വന്നു. തണുപ്പിന്റെ തീവ്രത വർദ്ധിച്ചിരുന്നു. വലിയേടത്തു വീട്ടിന്റെ വിശാലമായ തൊടികളിൽ കുറുക്കന്മാർ അലഞ്ഞു നടക്കുകയും ചീവീടുകൾ ചങ്കു പൊട്ടി ആർത്തു നിലവിളിക്കുകയും ചെയ്തു കൊണ്ടേയിരുന്നു. അകലെയുള്ള ഏതോ മരത്തിന്റെ ഇരുണ്ട ചില്ലയിലിരുന്നു കാലൻ കോഴി നീട്ടിക്കരയുന്നുണ്ട്. സുരേട്ടന്റെ കഥാപറച്ചിലിന്റെ തുടർച്ചയ്ക്ക് വേണ്ടി കാത്തിരുന്ന വാഹിദ് ആരോ ഗോവണി കയറി അടുത്തുവരുന്ന ശബ്ദം കേട്ട് മുഖം തിരിച്ചു നോക്കി.
