കാഞ്ഞിരക്കുറ്റി 5 [ലസ്റ്റർ] 19

 

“കുട്ടീടെ പേരെന്താ.?” കോരൻ കാരുണ്യം കലർന്ന ശബ്ദത്തിൽ ചോദിച്ചു. അവൾ സംസാരിക്കാൻ വാക്കുകൾ കിട്ടാതെ തൊണ്ടവരണ്ടു ചൂളി നിന്നു.

 

“ചോദിച്ചത് കേട്ടില്ലേ. ഈ സമയത്ത് ഒറ്റക്ക് ഇങ്ങനെ ഉള്ളിലുള്ളത് മുഴുവൻ കാണിച്ചോണ്ട് ഇറങ്ങി നടക്കാമോ. എന്താ പേര്.?” കോരൻ കുറച്ചുകൂടി അടുത്തേക്ക് നീങ്ങി നിന്നു.

 

“സരസു.!” അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

“തമ്പ്രാന്റെ യാത്രയ്ക്ക് തടസ്സം നിന്നില്ലേ. അറിയില്ലേ തമ്പ്രാന്റെ വണ്ടിയാണെന്ന്.” കോരൻ അവളെ കുറ്റപ്പെടുത്തി. അവൾക്ക് കണ്ണുകൾ നിറഞ്ഞു വന്നു. പേടിച്ചരണ്ട മുയൽകുഞ്ഞിനെ പോലെ അവൾ കോരനെ ഒന്ന് നോക്കി. വണ്ടിയിലിരുന്നു നോക്കിക്കണ്ടുകൊണ്ടിരുന്ന വാടുകാരണവർക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു ആ സൗന്ദര്യം. അയാൾ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി അവളുടെ അടുത്തേക്ക് വന്നു.

 

“എന്താ കോരാ. ആരാണീ കുട്ടി.? ഇങ്ങനെയാണോ പെണ്ണുങ്ങൾ പുറത്തിറങ്ങി നടക്കുന്നത്. എന്റെ യാത്രക്ക് കുറുകെ ചാടി അശുഭം വരുത്തിയില്ലേ.” അയാൾ അല്പം പരുഷമായി കോരനോട് തട്ടിക്കയറി. സരസുവിൽ നിന്ന് ഒരു കരച്ചിൽ പൊട്ടിച്ചിതറി.

 

“അങ്ങുന്ന് മഴനനയണ്ട. വണ്ടിയിലോട്ട് കേറിക്കോളൂ. കുട്ടിയെ ഞാൻ വണ്ടിയിലോട്ട് കൊണ്ടുവരാം, എന്നിട്ട് പ്രതിവിധി എന്താന്ന് വച്ചാൽ സംസാരിച്ചോളൂ.” കോരൻ അർത്ഥഗർഭമായി വാസുകാരണവരെ നോക്കി. അയാൾ കോപം അടങ്ങിയിട്ടില്ല എന്ന ഭാവത്തിൽ ഒന്ന് ഇരുത്തി മൂളിയിട്ട് കാളവണ്ടിയിലോട്ട് കയറി.

 

“കുട്ടി വരൂ. അവരൊക്കെ നമ്മുടെ തമ്പ്രാക്കളല്ലേ. ഞാനും മോളും ഒക്കെ കഞ്ഞിയരിക്ക് കൈനീട്ടി ചെല്ലുന്നത് അങ്ങോട്ടല്ലേ. അത് മുടക്കാൻ പാടുണ്ടോ. വാ, വന്ന് തമ്പ്രാനോട് പൊറുക്കാൻ പറയാ.” കോരൻ അവളെ അനുനയത്തിൽ ഉപദേശിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അനങ്ങാതെ നിന്നപ്പോൾ കോരന് ദേഷ്യം വരാൻ തുടങ്ങി. നേരം ഇരുട്ടിതുടങ്ങിയിരിക്കുന്നു. ഏത് നിമിഷവും മഴ കോരിച്ചൊരിയും, കർക്കിടകമാണ്.

The Author

ലസ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *