“പിന്നല്ലാതെ. വിളിയും മൂക്ക് ചീറ്റലും കൊല്ലുമെന്ന ഭീഷണിയും ചത്തുകളയുമെന്ന ഭീഷണിയും എല്ലാമുണ്ട്.” വാഹിദ് അധികം ശബ്ദമില്ലാതെ പൊട്ടിച്ചിരിച്ചു. കിഷോറും അവന്റെയൊപ്പം ചേർന്നു.
“അതാരാ നൂറ.? എന്നോട് അങ്ങനൊരാളെ കുറിച്ചൊന്നും പറഞ്ഞില്ല ല്ലോ.” ആതിര വാഹിദിനെ നോക്കി കണ്ണുമിഴിച്ചു.
“നൂറ എന്റെ പെണ്ണ്, അല്ലാണ്ടാരാ. അതൊക്കെ മാഡത്തോട് പറയണം ന്ന് എന്നോട് ഇവൻ പറഞ്ഞിരുന്നില്ല.” വാഹിദ് അവളെ നോക്കി തമാശ കലർന്ന സ്വരത്തിൽ പറഞ്ഞു.
കിഷോർ ചിരിച്ചു, ഒപ്പം വാഹിദും. പക്ഷേ ആതിരയുടെ മുഖം മ്ലാനമായി. അവൾക്ക് അകാരണമായൊരു നിരാശ അനുഭവപ്പെട്ടു. വാഹിദ് വിവാഹിതൻ ആയിരിക്കാം എന്ന് തന്നെയാണ് അവൾ കരുതിയിരുന്നത്, എന്നാലും അവനതു തുറന്ന് പറഞ്ഞത് കേട്ടപ്പോൾ എവിടെയോ ഒരു ഏകാന്തത അനുഭവപ്പെട്ടതുപോലെ തോന്നി അവൾക്ക്. താൻ ഏതോ അജ്ഞാതമായൊരു ചോദനയുടെ പ്രേരണ കൊണ്ടാണ് അവന്റെ കൂടെ കിടന്നത്. അത് പ്രണയം കൊണ്ടോ വിവാഹം കഴിക്കാൻ കൊതിച്ചു സ്വയം സമർപ്പിച്ചതോ ഒന്നുമായിരുന്നില്ല. ചില പുരുഷന്മാരെ കാണുമ്പോൾ പെണ്ണുങ്ങൾക്ക് തോന്നാറുള്ള വൈകാരികമായ ആർത്തി, അത്രേ ഉണ്ടായിട്ടുള്ളൂ. ഒരുപക്ഷെ ആ ആർത്തി കൊണ്ടാവും മിക്ക പെണ്ണുങ്ങളെ കാണുമ്പോളും ആണുങ്ങൾ ഇങ്ങനെ വായി നോക്കുന്നത്. വാഹിദ് തങ്ങളുടെ കൊതി തീരുന്നത് വരെ കളിച്ചു തരാൻ കഴിയുന്ന പുരുഷനാണ് എന്ന് ഒറ്റനോട്ടത്തിൽ പെണ്ണുങ്ങൾക്ക് മനസ്സിലാവുന്ന ഒരു ജന്മമാണ്, ആ അസ്വസ്ഥത പിടിച്ചു നിർത്താൻ സാധിക്കാതെയാണ് അവന്റെ ഒപ്പം ചെന്നു കിടക്കാൻ തന്നെ പ്രേരിപ്പിച്ചത്. എന്നാലും, അവൻ തന്റെ പെണ്ണ് എന്ന് പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് മനസ്സിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു. നിറഞ്ഞു വരാൻ കൊതിച്ചു നിൽക്കുന്ന കണ്ണുനീർ അവർ കാണാതിരിക്കാൻ അവൾ മുഖം അവരിൽ നിന്ന് മറച്ചു വച്ചു.!
