തോട്ടത്തിൽ എത്തിയപ്പോൾ വൈകുന്നേരമായിരുന്നു. ചുരം കയറുന്നിടത്തു നിന്ന് കല്ലുകൾ പാകിയ തോട്ടം വഴിയിലൂടെ കാളവണ്ടിയിൽ ആടിയുലഞ്ഞു കുറച്ചു ദൂരം പോയാൽ തെങ്ങിന്തോട്ടം തുടങ്ങും. വീണ്ടും ഏതാണ്ട് ഒരുമണിക്കൂർ ദൂരം സഞ്ചാരിച്ചാൽ വലിയ മരങ്ങൾ കൊണ്ട് വനസമാനമുള്ള ഇരുണ്ട കുരുമുളക് തോട്ടത്തിൽ എത്തും. അവിടെ ഇടത്തരം വലിപ്പമുള്ള ഒരു ചെറിയ വീടുണ്ട്. ചുണ്ണാമ്പ് തേച്ച മൺകട്ടയുടെ ചുവരും ഓലമേഞ്ഞ മേൽക്കൂരയുമുള്ള ഒരു വീട്. അതിൽ നിറയെ കുരുമുളകിന്റെ ചാക്ക് കെട്ടുകൾ അട്ടിയിട്ടിട്ടുണ്ടാകും. കാവൽക്കാരന് കിടക്കാൻ ചാക്കുകൾ അട്ടിയിട്ട് ശീലകൊണ്ട് പൊതിഞ്ഞ ഒരു കിടക്കയും. ഇന്നലെ രാത്രി മുഴുവൻ അതിൽ ഒരു അമ്മയും മകളുമായിരുന്നു വിരുന്ന്. രണ്ടുപേരും തോട്ടത്തിൽ പണിക്ക് വന്നവർ.
മുപ്പത്തഞ്ചു വയസ്സുള്ള ചിരുതയും അവളുടെ ഇരുപത് വയസ്സുള്ള മകളും. രണ്ടുപേരും ചളി പുരണ്ട നേരിയ ഒറ്റമുണ്ടും വീർത്തു തള്ളിനിൽക്കുന്ന മാറു പൊതിഞ്ഞ മുഷിഞ്ഞ മേൽമുണ്ടും ധരിച്ചു ചാറ്റൽ മഴയിൽ തലയിൽ കവുങ്ങിന്റെ പാളകൊണ്ടുണ്ടാക്കിയ തൊപ്പിയും ധരിച്ചു കുരുമുളക് വള്ളി കെട്ടുകയും തൂങ്ങിയത് നേരെയാക്കുകയും മറ്റും ചെയ്തു കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ, കാവൽ പുരയിലെ വരാന്തയിൽ മുറുക്കിക്കൊണ്ട് നിൽക്കുന്ന വാസുകാരണവർക്ക് പൂതിയിളകി. ഇരുനിറമുള്ള രണ്ടു കൊഴുത്ത പെണ്ണുടലുകൾ. ഈറൻ തുണിയിൽ പൊതിഞ്ഞ ഇറച്ചുകൊഴുപ്പ് ശരീരത്തിൽ ഒട്ടിച്ചേർന്നിരിക്കുന്ന മുഷിഞ്ഞ നേരിയ വെള്ളത്തുണിയിൽ വ്യക്തമായി കാണാം. കാരണവരുടെ ചുണ്ടിൽ ഒരു വിടന്റെ ചിരി തെളിഞ്ഞു.
