“ഇനിയും വേണം. കൂടെക്കൂടെ എനിക്ക് കാണണം. എന്റെ കണവനെ ഇനി വേണ്ട, ചേട്ടൻ കുടിയിൽ വല്ലപ്പോഴും വന്നാമതി.”! സ്നേഹത്തോടെ അവൾ അവനോട് യാചിച്ചു. എന്തുപറയണം എന്നറിയാതെ കോരൻ നിശബ്ദനായി നിന്നു. തമ്പ്രാ കൊടുത്ത പറമ്പിൽ ഒരു കുടില് കെട്ടി, അദ്ദേഹത്തിന്റെ വെപ്പാട്ടിയെ താലികെട്ടി വീട്ടിൽ നിർത്തിയിരിക്കുന്നു. ഒരു പ്രണയത്തിൽ അകപ്പെട്ടുപോയാൽ ബുദ്ധിമുട്ടാണ്.
തമ്പ്രാ ഇനിയും അറിയാത്ത ഒരു മഹാ രഹസ്യവും ഉള്ളിൽ ചുമന്നാണ് താൻ ജീവിക്കുന്നത്. തമ്പ്ര അറിയുന്ന നിമിഷം തന്റെ തല പോകും. അവൻ ഒന്നും പറയാതെ മാലതിയുടെ കവിളിൽ തലോടിയിട്ട് രണ്ടുപേരെയും പറഞ്ഞു വിട്ടു. മടക്കത്തിൽ കളയുടെ രസം നിർത്താതെ വാചാലമായി പറഞ്ഞുകൊണ്ടിരുന്ന വാസു കാരണവർ കോരനോട് കയർത്തു. എന്നും കളിക്കാൻ, എത്ര കളിച്ചാലും മടുക്കാത്ത ഒരു ഇളം പർണ്ണിനെ കൊണ്ട് വരാൻ ഇനിയും അവന് കഴിഞ്ഞില്ല. താൻ പറഞ്ഞതുപോലെ തന്റെ വെപ്പാട്ടി സുമിത്രയേ താൻ കൊടുത്തു കഴിഞ്ഞു. എന്നിട്ടും തന്റെ കാര്യം നടന്നില്ല.
“എടാ നായെ,നന്ദിവേണം. ഞാൻ വാക്ക് പാലിച്ചില്ലേ. എന്റെ ഏറ്റവും ചെറുപ്പമുള്ള വേശ്യയെ തന്നെയല്ലേ തനിക്ക് വേളി കഴിച്ചു തന്നത്. എന്നിട്ട് താൻ പറഞ്ഞ വാക്ക് പാലിച്ചോ, ഉവ്വോ.?”
കാളവണ്ടിയുടെ ആട്ടത്തിനൊത്തു തന്റെ ദേഹം ആടുന്നത്, കാളവണ്ടിയുടെ മേൽക്കൂരയിലെ കമ്പിൽ പിടിച്ചു നിയന്ത്രിച്ചു കൊണ്ട് അയാൾ കോരനോട് ദേഷ്യപ്പെട്ടു.
” എടാ നിന്നെപ്പോലെയുള്ള അപജന്മങ്ങൾക്ക് സുമിത്രയേ പോലുള്ള കുടുംബത്തിൽ പിറന്ന ഒരു പെണ്ണിനെ സ്വപ്നം കാണാൻ ഒക്കുവോ. തന്നെപ്പോലുള്ള ജാതിക്കാർക്ക് അത് ഒക്കുമോടാ. ഞാനത് ചെയ്തു തന്നില്ലേ.” അയാൾ ആക്രോഷിച്ചു കൊണ്ടിരുന്നു. തമ്പ്രാ കോപപ്പെടാതിരിക്കാൻ കുറേനേരം അയാളെ തെറി വിളിക്കാൻ അവൻ അനുവദിച്ചു മിണ്ടാതെ കേട്ടിരുന്നു.
