ഒന്ന് വേച്ചുപോയ ആ അജ്ഞാതൻ തനിക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന് മനസ്സിലായപ്പോൾ പാറയുടെ പിന്നിലേക്ക് നീങ്ങി, ആ ഉയർന്ന ഭാഗത്തു നിന്ന് പാറത്തൊടി തറവാടിന്റെ പിൻഭാഗത്തുള്ള മുറ്റത്തേക്ക് എടുത്തു ചാടി. അയാൾക്ക് പിന്നാലെ വാഹിദും താഴേക്ക് കുതിച്ചു.
“വാഹിദ്…”!
ആതിര അലറി.!
വിജനമായ വലിയ പറമ്പിൽ നിശ്ചലം നിന്നുപോയ ആതിരയുടെ അലർച്ച, ആ തണുത്ത രാവിന്റെ നിശ്ശബ്ദതയിൽ അലയടിച്ചു.!
(തുടരും)
