പക്ഷേ തനിക്കതിന് നിവൃത്തിയില്ല.. ഇനിയൊരു വിവാഹം താനാലോചിച്ചിട്ടേ ഇല്ല.. അമ്മയും മോളും മാത്രമാണ് തന്റെ ലോകം.. അത് മതി..അതിനപ്പുറം വേറൊന്നും വേണ്ട..അമ്പിളിക്കവനോട് ദേഷ്യമൊന്നും തോന്നിയില്ല..അവൾ ഫോണെടുത്ത് ഒരു മെസേജയച്ചു..
“താങ്കൾ ആരാണെന്നോ,പേരെന്താണെന്നോ, നാടേതാണെന്നോ എനിക്കറിയില്ല…
എന്നാലും സോറി… ഇനിയൊരു വിവാഹത്തെപ്പറ്റി എനിക്കിനി ചിന്തിക്കാനാവില്ല… ദയവ് ചെയ്ത് ഇനി എനിക്ക് വിളിക്കുകയോ,എന്നെ കാണാൻ കാത്ത് നിൽക്കുകയോ ചെയ്യരുത്… “..
അത്രയും പറഞ്ഞ് ആ വോയ്സയച്ച് അമ്പിളി ജോലിക്ക് പോകാനായി ഒരുങ്ങി.. അന്ന് ജോലിസ്ഥലത്ത് വെച്ചും തിരിച്ച് വീട്ടിലെത്തുന്നത് വരെയും അവൾ അവനെക്കുറിച്ചോർത്തതേ ഇല്ല.. പക്ഷേ, കുളികഴിഞ്ഞ് മൊബൈലെടുത്ത് നോക്കുമ്പോ അതിൽ മെസേജ് വന്ന് കിടക്കുന്നത് കണ്ട് അവൾ അസ്വസ്ഥത തോന്നി.. അവനയച്ച മെസേജുകളാണ്..
ഇത് പ്രോൽസാഹിപ്പിക്കുന്നത് ശരിയല്ലെന്ന് അമ്പിളിക്ക് തോന്നി..തനിക്കെന്തായാലും അതിനാവില്ല..പിന്നെ അവന് പ്രതീക്ഷ കൊടുക്കുന്നത് ശരിയല്ല..കണ്ടാൽ തന്റെ പ്രായം തന്നെയാണ് അവനും..എന്തായാലും കൂടുതലുണ്ടാവില്ല.. അവനയച്ച നാലഞ്ച് വോയ്സുകളിൽ ഒരെണ്ണം പോലും കേൾക്കാതെ അവൾ മൊബൈൽ റൂമിൽ തന്നെ വെച്ച് താഴേക്കിറങ്ങിപ്പോയി..
“എന്താ മോളേ മുഖത്തൊക്കെ ഇന്നൊരു തെളിച്ചം…?”..
ചായ കൊടുത്ത് കൊടുത്ത് കൊണ്ട് അമ്മയത് ചോദിച്ചപ്പോ അമ്പിളി ഞെട്ടിപ്പോയി..തന്റെ മുഖത്തിന്ന് ഒരു പ്രത്യേക തെളിച്ചമുണ്ടോ..?..
