നടുങ്ങിപ്പോയ അമ്പിളി ഫോൺ കട്ടാക്കി.. അവൾ വിറച്ച് പോയിരുന്നു..ഒരു പരിചയവുമില്ലാത്ത ഒരാൾ വിവാഹം കഴിച്ചോട്ടേന്ന്..ഇതാരാണ്..?.
പെട്ടെന്ന് അമ്പിളിയൊന്ന് ഞെട്ടി.. ഇതവനല്ലേ..?.
ഇപ്പോൾ കുറച്ച് ദിവസമായി വഴിയരികിൽ തന്നെയും കാത്ത് നിൽക്കുന്നവൻ..?.
അതെ.. അവൻ തന്നെ..
തന്നോടവൻ രാവിലെ നമ്പർ ചോദിച്ചതാണ്.. താൻ കൊടുക്കാത്തത് കൊണ്ട് കള്ളം പറഞ്ഞ് തന്റെ വീട്ടിൽ വന്ന് അമ്മയോട് നമ്പർ വാങ്ങി.. പഠിച്ച കള്ളൻ തന്നെ..
ഇവനെയൊന്നും വെറുതെ വിടരുത്..
അമ്പിളി ദേഷ്യത്തോടെ അവന് തിരിച്ച് വിളിച്ചു..
“ഹലോ… നിങ്ങളല്ലേ കുറച്ച് ദിവസമായി എന്നെ ശല്യപ്പെടുത്തുന്നത്… ?..
എന്നോട് നമ്പർ ചോദിച്ചിട്ട് കിട്ടാഞ്ഞ് എന്റമ്മയോട് നുണ പറഞ്ഞ് നമ്പർ മേടിച്ചല്ലേ… ?.
മേലാൽ എന്നെ വിളിച്ച് പോകരുത്…”..
അവിടെ ഫോണെടുത്തതേ അമ്പിളി ചീറി..
“ ഞാനമ്പിളിയെ ശല്യപ്പെടുത്തിയെന്നോ..?..
എപ്പോ…?”..
അവിടുന്ന് തിരിച്ച് ചോദിച്ചെങ്കിലും അത് മുഴുവൻ കേൾക്കാൻ നിൽക്കാതെ അമ്പിളി കോൾ കട്ടാക്കി..അവൾക്ക് വല്ലാത്തൊരസ്വസ്ഥത തോന്നി.. ആദ്യമായിട്ടാണ് ഒരാളിങ്ങനെ പറയുന്നത്..തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിച്ചോട്ടേന്നും.. അയാൾക്ക് തന്റെ ചരിത്രമൊന്നും അറിയില്ലായിരിക്കാം.. തന്നെ വഴിയിൽ വെച്ച് കണ്ടുള്ള പരിചയമല്ലേ ഉള്ളൂ..തന്റെ കല്യാണം കഴിഞ്ഞതാണെന്നും, തനിക്കൊരു കുട്ടിയുണ്ടെന്നും അയാൾക്കെന്തായാലും അറിയില്ല..അത് കൊണ്ടാവാം ചോദിച്ചത്.. സാരമില്ല.. വിട്ടേക്കാം.. ഇനി അയാളെ കാണുകയാണെങ്കിൽ അതെല്ലാം പറയാം.. അമ്പിളി സമാധാനത്തോടെ ഉറങ്ങാനായി കണ്ണുകളടച്ചു..
