അമ്പിളി പരുങ്ങി..അവൾക്കൊരമ്മാവനോ,
അമ്മാവന് മകളോ ഇല്ല.. പെട്ടല്ലോ ഈശ്വരാ…
“ അത്… ഞാൻ… വെറുതെ തമാശക്ക്…”..
“ഓ… അമ്പിളിക്ക് തമാശയൊക്കെ അറിയോ… ?.. കണ്ടാ തോന്നൂല… “..
സുധീറിന്റെ സ്വരം അൽപം അയഞ്ഞതും അമ്പിളിക്ക് ആശ്വാസമായി..
“ശരി… എന്തിനാ അമ്പിളി എന്നെക്കുറിച്ച് തിരക്കിയത്…?”..
വീണ്ടും പെട്ടു..
“ രാവിലെ ബസ് സ്റ്റോപ്പിനടുത്തും,വൈകിട്ട് അമ്പിളി ജോലി ചെയ്യുന്ന സ്ഥലത്തും ഞാനുണ്ടായിരുന്നു… അപ്പോ എന്നോട് നേരിട്ട് ചോദിച്ചൂടായിരുന്നോ… ?”..
അത് കേട്ട് അമ്പിളി അൽഭുതപ്പെട്ടു.. താനറിയാതെ തന്റെ കണ്ണുകൾ ഒരുപാട് തിരഞ്ഞിട്ടും അവനെ കണ്ടില്ലല്ലോ..
“ അമ്പിളി വിഷമിക്കണ്ട… എന്റെ സ്വഭാവം ഞാൻ തന്നെ പറഞ്ഞ് തരാം…
മദ്യപാനം പുകവലി അങ്ങനത്തെ യാതൊരു ദുശീലവും എനിക്കില്ല… അത്യാവശ്യം വർക്കൊക്കെ എനിക്കുണ്ട്… സ്വന്തമായി ഒരു കാറും ബൈക്കുമുണ്ട്… വീട്ടലിപ്പോ ഞാനും അഛനും അമ്മയും ഉണ്ട്… എനിക്ക് കല്യാണം കഴിക്കാനായി വീട് ഇപ്പോ ഒന്ന് പുതുക്കിപ്പണിതിട്ടുണ്ട്… ഇനിയെന്താ അമ്പിളിക്ക് അറിയേണ്ടത്… ?”..
അവൻ ചോദിച്ചിട്ടും അമ്പിളി ഒന്നും മിണ്ടിയില്ല..
“ അമ്പിളിക്കൊന്നും ചോദിക്കാനില്ലേ…?”..
“ഇല്ല… എനിക്കൊന്നും ചോദിക്കാനില്ല…
നിങ്ങളിനി എനിക്ക് വിളിക്കരുത്… ഞാൻ പറഞ്ഞതല്ലേ നിങ്ങളോട്, എനിക്കിനി ഒരു വിവാഹത്തിന് താൽപര്യമില്ലെന്ന്… പിന്നെന്തിനാ എന്നെ ശല്യപ്പെടുത്തുന്നത്…?”..
അമ്പിളി താക്കീതിന്റെ സ്വരത്തിൽ പറഞ്ഞ് ഫോൺ കട്ടാക്കി.. പിന്നെ സമാധാനത്തോടെ കിടന്നുറങ്ങി..
