ഇല്ലാതെ അമ്മയത് ചോദിക്കില്ലല്ലോ..
“ഇല്ലമ്മേ… എന്റെ മുഖം എന്നത്തേയും പോലെയല്ലേ…?”
പതർച്ച മറച്ച് വെച്ച് അമ്പിളി ചോദിച്ചു..
“ഉം… എന്നാ എനിക്ക് തോന്നിയതാകും… “..
അതോടെ അമ്മയാ വിഷയം വിട്ടു..പക്ഷേ അമ്പിളിക്കത് വിടാനായില്ല..തന്റെ മുഖത്തൊരു തെളിച്ചമുണ്ടെന്നാണ് അമ്മ പറഞ്ഞത്.. ഇല്ലാതെ അമ്മയത് പറയില്ലല്ലോ..എന്താണതിന് കാരണം..?.
തന്റെയറിവിൽ ഒരു കാരണവും കാണുന്നില്ല..ചിന്തകൾ വഴിമാറുമോന്ന് പേടിച്ച് അമ്പിളി വേഗം ഭക്ഷണം കഴിച്ച് മുകളിലേക്ക് പോയി..
വല്ലാതെ അസ്വസ്ഥയായിരുന്നു അമ്പിളി.. അവൾ മുറിയിലൂടെ തലങ്ങും വിലങ്ങും നടന്നു.. ഇനിയും മാനസിക സംഘർഷം അനുഭവിക്കാനാവില്ലെന്ന് മനസിലാക്കിയതും അവൾ മൊബൈൽ കയ്യിലെടുത്തു..
പിന്നെയും കുറച്ച് നേരം ചിന്തിച്ചതിന് ശേഷമാണ് അവളാ വോയ്സ് പ്ലേ ചെയ്തത്..
“ശരി… ഞാനെന്നെ പരിചയപ്പെടുത്താം… എന്റെ പേര് സുധീർ… നാട് അമ്പിളി അറിയും… അമ്പിളിയുടെ ഭർത്താവ് വിജയന്റെ നാട് തന്നെയാ… ജോലി ചെറിയൊരു കോൺട്രാകറാ… വീടൊക്കെ പണിത് കൊടുക്കുന്ന… “..
ആദ്യത്തെ വോയ്സിൽ തന്നെ അവൻ സ്വയം പരിചയപ്പെടുത്തി..
“ അമ്പിളിയുടെ എല്ലാ കാര്യങ്ങളും എനിക്കറിയാം… വിജയനിങ്ങോട്ട് കല്യാണം കഴിച്ച് കൊണ്ടുവന്ന അന്ന് മുതൽ ഞാനമ്പിളിയെ കാണുന്നതാ…
അതിന് ശേഷം അമ്പിളി അനുഭവിച്ചതെല്ലാം എനിക്കറിയാം…”..
വളരെ പതിഞ്ഞ ശബ്ദത്തിൽ സുധീറത് പറഞ്ഞപ്പോ അമ്പിളി അന്തംവിട്ടു… ഇവൻ വിജയന്റെ നാട്ടുകാരനാണ്.. ഇവിടുന്ന് അഞ്ചെട്ട് കിലോമീറ്റർ ദൂരെയാണത്.. പക്ഷേ ഈ മനുഷ്യനെ താൻ ജീവിതത്തിൽ ഇതിന് മുമ്പ് കണ്ടിട്ടില്ല…
