അവൾ ഫോണും കയ്യിൽ പിടിച്ച് അതിലേക്ക് നോക്കി ഇരുന്നു..
സുധീർ എന്ന മനുഷ്യന് തന്നെക്കുറിച്ച് എല്ലാമറിയാം..വിജയന്റെ നാട്ടുകാരനാണവൻ.. താനന്നുഭവിച്ച പീഢനങ്ങൾ വരെ അറിയാം.. തനിക്കൊരു കുഞ്ഞുണ്ടെന്നും ഡിവോഴ്സ് പെറ്റീഷൻ കൊടുത്തിട്ടുണ്ടെന്നും അറിയാം..വിജയനെ ഡിവോഴ്സ് ചെയ്ത് ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിനവന് താൽപര്യമുണ്ടെന്നാണ് പറഞ്ഞത്..
എന്നാലും വിട്ടുവീഴ്കൾ ചെയ്ത് വിജയന്റെ കൂടെ ജീവിച്ചൂടെ എന്ന അഭിപ്രായവും പറഞ്ഞു.. കുഞ്ഞിന് സ്വന്തം അഛനെ കിട്ടുമല്ലോന്ന്..
ഈ സുധീർ നല്ലവനും മാന്യനുമാണെന്ന് അമ്പിളിക്ക് തോന്നി..പക്ഷേ അവന്റെ ഓഫർ സ്വീകരിക്കാൻ നിവൃത്തിയില്ല.. എത്ര അനുകൂല സാഹചര്യമുണ്ടായാലും ശരി ഇനിയൊരു വിവാഹം വേണ്ട.. എത്ര നല്ലവനാണെന്ന് തോന്നിയാലും അവനും ഒരാണാണ്..ആണിലുള്ള വിശ്വാസം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.. ഇനിയൊരു പരീക്ഷണത്തിന് വയ്യ..ഇപ്പോ ജീവിതത്തിൽ ഒരു സമാധാനമുണ്ട്..തനിക്കത് മതി..അമ്മയോടും, മോളോടുമൊപ്പം ഈ ചെറിയ സന്തോഷം മതി തനിക്ക്..
സുധീർ പറഞ്ഞതിനൊന്നും ഒരു മറുപടിയും കൊടുക്കാതെ അമ്പിളി ഫോൺ മാറ്റി വെച്ച് ഉറങ്ങാൻ കിടന്നു.. പതിവ് പോലെ അവൾ സുഖമായി ഉറങ്ങുകയും ചെയ്തു.. രാവിലെ കൃത്യ സമയത്ത് ഉണരുകയും ചെയ്തു.. അന്ന് പതിവിന് വിപരീതമായി അമ്പിളി ആദ്യം നോക്കിയത് കിടക്കയിൽ വെച്ച മൊബൈലാണ്.. ഫോൺ ലോക്ക് തുറക്കുമ്പോ എന്തിനെന്നറിയാത്ത ഒരു ധൃതിയും അവൾക്കുണ്ടായി.. അതിൽ വന്ന് കിടക്കുന്ന ഗുഡ്മോണിംഗ് കണ്ട് സന്തോഷമാണോ,അതോ മറ്റെന്തെങ്കിലുമാണോ തനിക്കുണ്ടായതെന്ന് അമ്പിളിക്ക് തന്നെ മനസിലായില്ല..
