അർജുൻ തന്റെ ചെന്നൈയിലേക്കുള്ള യാത്രയ്ക്കായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന തിരക്കിലായി. കോഴ്സിന്റെ പ്രാധാന്യവും അമ്മയുടെ അവസ്ഥയും ഒരേപോലെ അവന്റെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു. ഇതിനിടയിൽ മാളവിക ഒരിക്കൽ കൂടി അച്ഛനെ കാര്യങ്ങൾ അവതരിപ്പിച്ചു.
”അച്ഛാ, അമ്മാവൻ വരുന്നത് വരെ ഞാൻ ഇവിടെ അമ്മായിയുടെ കൂടെ നിൽക്കും. അർജുന് നാളെ തന്നെ പോകണം. രാത്രി ഇവിടെ നിൽക്കാൻ എനിക്ക് കുറച്ച് ഡ്രസ്സും മറ്റും എടുക്കണം. ഞങ്ങൾ ഇപ്പോൾ വേഗം ഒന്ന് വീട്ടിൽ പോയി വരാം,” മാളവിക പറഞ്ഞു.
അച്ഛൻ സമ്മതം മൂളിയതോടെ, അവർ രണ്ടുപേരും കൂടി ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് തിരിച്ചു. രാത്രിയിൽ ഹോസ്പിറ്റലിൽ തങ്ങുമ്പോൾ ഇടാനുള്ള സൗകര്യപ്രദമായ വസ്ത്രങ്ങളും, രാത്രിയിലേക്കും അടുത്ത ദിവസത്തേക്കുമുള്ള ഭക്ഷണവും എടുക്കുക.
വീട്ടിലേക്കുള്ള യാത്രയിൽ അർജുൻ വല്ലാതെ നിശബ്ദനായിരുന്നു. “ചേച്ചി, ഞാൻ പോകുന്നത് കൊണ്ട് ചേച്ചിക്ക് ഒരുപാട് ബുദ്ധിമുട്ടാവില്ലേ?” അവൻ ഇടയ്ക്ക് ചോദിച്ചു.
”നീ അത് ഓർത്ത് വിഷമിക്കണ്ട അർജുൻ. നിന്റെ പഠനം പാതിവഴിയിൽ നിന്നുപോയാൽ അതാണ് അമ്മായിക്ക് കൂടുതൽ സങ്കടമുണ്ടാക്കുക. നീ ധൈര്യമായി പൊയ്ക്കോ,” മാളവിക അവനെ സമാധാനിപ്പിച്ചു.
അർജുനും മാളവികയും വീട്ടിലെത്തിയപ്പോൾ ആകെ ഒരു നിശബ്ദതയായിരുന്നു. ഹോസ്പിറ്റലിലെ തിരക്കുകളിൽ നിന്ന് മാറി വീട്ടിലെ ആ തനിച്ചുള്ള നിമിഷം അവർക്കിടയിൽ ഒരു പ്രത്യേകതരം അടുപ്പം നിറച്ചു.
”ഹോസ്പിറ്റലിൽ ഇരുന്നു മടുത്തു. നമുക്ക് ഒന്ന് ഫ്രഷ് ആയിട്ട് ഒരു ചായ കുടിക്കാം,” മാളവിക പറഞ്ഞു.
