അർജുന്റെ മുഖം ചുവന്നു തുടുത്തു. മീരയുടെ അവസ്ഥ അതിലും കഷ്ടമായിരുന്നു. നാണം കൊണ്ട് ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി. തന്റെ വസ്ത്രധാരണത്തെക്കുറിച്ചും സ്വകാര്യഭാഗങ്ങളെക്കുറിച്ചും ഇത്രയും നേരം പച്ചമലയാളത്തിൽ വിളിച്ചുപറഞ്ഞത് ഒരു മലപ്പുറംകാരന്റെ മുന്നിലായിരുന്നല്ലോ എന്നോർത്തപ്പോൾ അവൾക്ക് തല ഉയർത്താൻ പോലും കഴിഞ്ഞില്ല.
അർജുൻ ഒന്നും മിണ്ടാതെ നിന്നു. കൃഷ്ണൻ ഒന്ന് ചിരിച്ചു, ആ ചിരിയിൽ എല്ലാം അറിഞ്ഞ ഭാവമുണ്ടായിരുന്നു. “ശരി സാർ, നല്ലോണം എൻജോയ് ചെയ്യൂ. ഗോവ നല്ല സ്ഥലമാണ്,” അയാൾ വണ്ടിയിലേക്ക് കയറി കൈ വീശി കാണിച്ചു കൊണ്ട് സാവധാനം ഓടിച്ചു പോയി.
കുറച്ചു നേരം അവർ രണ്ടാളും ആ ലഗേജിന് മുന്നിൽ പ്രതിമ പോലെ നിന്നു.
“ചേട്ടാ… ഇനി ഞാൻ എങ്ങനെ പുറത്തിറങ്ങും?” മീര കരച്ചിലിന്റെ വക്കിലെത്തി ചോദിച്ചു. “ഇന്നലെ റിയയുടെ മുന്നിൽ ചമ്മിയതിനേക്കാൾ വലിയ ചമ്മലായല്ലോ ഇത്!”
അർജുൻ പതുക്കെ ചിരിക്കാൻ ശ്രമിച്ചു. “പോട്ടെ മോളെ… അയാൾ പോയില്ലേ. ഇനി ഇവിടെ നമ്മൾ മാത്രമേയുള്ളൂ. വാ, നമുക്ക് ചെക്ക്-ഇൻ ചെയ്യാം.”
ആ റിസോർട്ടിലെ കോട്ടേജിന്റെ വാതിൽ തുറന്നപ്പോൾ അർജുനും മീരയും ഒരു നിമിഷം ശ്വാസമടക്കി നിന്നുപോയി. ആധുനികമായ ആഡംബരവും പ്രകൃതിയുടെ പച്ചപ്പും ഒത്തുചേരുന്ന ഒരിടം. മുറിയുടെ വലിയ ഗ്ലാസ് വാതിലിലൂടെ നോക്കിയാൽ തെളിഞ്ഞു കാണുന്നത് അവർക്ക് മാത്രമായി ഒരുക്കിയിട്ടുള്ള ആ നീല ജലാശയം—ഒരു പ്രൈവറ്റ് സ്വിമ്മിംഗ് പൂൾ.
