പിന്നീട് വന്ന മറ്റൊരു തിരമാല അവരുടെ ഉടലുകളിൽ തട്ടി ചിതറിയപ്പോഴാണ് അവർക്ക് സ്ഥലകാല ബോധം ഉണ്ടായത്. ആ സായിപ്പ് ഒന്നും മിണ്ടാതെ, വശ്യമായ ഒരു പുഞ്ചിരി മാത്രം നൽകി പതുക്കെ കരയിലേക്ക് നടന്നുപോയി അവിടെയുള്ള ഒരു കസേരയിൽ കിടന്നു. അവന്റെ കണ്ണുകൾ അപ്പോഴും മീരയെത്തന്നെ പിന്തുടരുന്നുണ്ടായിരുന്നു.
മീര പതുക്കെ തിരിഞ്ഞ് അർജുനെ നോക്കി. ആ നോട്ടത്തിൽ പരിഭ്രമവും അതോടൊപ്പം ഒരു വിദേശി തന്നെ ഇത്രയധികം ആസ്വദിച്ചു നോക്കിയതിലുള്ള ലഹരിയും കലർന്നിരുന്നു. അർജുൻ ഇത് കണ്ടു ആവേശത്തോടെ ചിരിച്ചു. “കണ്ടോ മീരാ… സായിപ്പ് പോലും നിന്നെ കണ്ട് വാ പൊളിച്ചു പോയി!” അവൻ ഉറക്കെ പറഞ്ഞു.
(തുടരും..)
