നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ] 60

 

ഇതുകേട്ടപ്പോൾ എന്റെയുള്ളിൽ ചെറിയൊരു ആശ്വാസമാണ് ആദ്യം തോന്നിയത്. എനിക്ക് എന്റെ ഓർമ്മകൾ നഷ്ടപ്പെടില്ലല്ലോ… ഞാൻ എന്റെ ആമിയെയും നിധിയെയുമെല്ലാം ഓർക്കുമല്ലോ!

 

എന്റെ മുഖത്തെ ആ നേരിയ ആശ്വാസം കണ്ടതും മാനസയുടെ ചുണ്ടിൽ വളരെ വേദന നിറഞ്ഞ ഒരു ചിരി വിടർന്നു.

 

“നിനക്ക് സമാധാനമായോ ദേവാ? എങ്കിൽ കേട്ടോ… അതൊരു അനുഗ്രഹമല്ല, മറിച്ച് ഈ പ്രപഞ്ചം നിനക്ക് നൽകാൻ പോകുന്ന ഏറ്റവും വലിയ ശാപമാണത്! ഭയാനകമായ കൊടുംശാപം!”

 

ഞാൻ ഞെട്ടലോടെ മാനസയെ നോക്കി. ശാപമോ! എല്ലാം ഓർക്കാൻ കഴിയുന്നത് എങ്ങനെയാണ് ശാപമാകുന്നത്? എന്റെ കണ്ണുകളിലെ ആ ചോദ്യം അവർക്ക് വ്യക്തമായി മനസ്സിലായി.

 

“അതെ ദേവാ, ശാപം തന്നെ!”

 

മാനസയുടെ വാക്കുകളിൽ വലിയൊരു ഭാരമുണ്ടായിരുന്നു.

 

“നിന്റെ ഓർമ്മകളിൽ ഇവർ എല്ലാവരും ഉണ്ടാകും. ഈ ചിരിയും, ഈ പ്രണയവും, നിങ്ങൾ ഒന്നിച്ചു കടന്നുപോയ ഈ ഭയാനകമായ നിമിഷങ്ങളും നിന്റെ മനസ്സിൽ ഒരു ചലച്ചിത്രം പോലെ മായാതെ നിൽക്കും. പക്ഷേ… തിരിച്ച് ഇവരുടെ മനസ്സിൽ നീ ഉണ്ടാകില്ല! കാലചക്രം തിരിഞ്ഞ് നിങ്ങൾ പുതിയൊരു ജീവിതത്തിലേക്ക് എത്തുമ്പോൾ… നീ ഓടിച്ചെന്ന് ഈ ആമിയെയും നിധിയെയും നെഞ്ചോട് ചേർക്കാൻ ശ്രമിക്കുമ്പോൾ, അവരുടെ കണ്ണുകളിൽ നീ വെറുമൊരു അന്യൻ മാത്രമായിരിക്കും! യാതൊരു ഭാവവ്യത്യാസവുമില്ലാതെ, ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു അപരിചിതനെ നോക്കുന്നതുപോലെ അവർ നിന്നെ നോക്കും. നിന്റെ സ്നേഹം അവർക്ക് ഓർമ്മയുണ്ടാകില്ല.”

 

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *