നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ] 62

 

ഇത് കേട്ടപ്പോൾ എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നിമറഞ്ഞു. ഞാൻ… ഞാൻ എന്റെ അമ്മയുടെ സ്വന്തം മകനല്ലേ? അപ്പോൾ ഇത്രയും കാലം എന്റെ ജീവനായിരുന്ന, എന്നെ നോക്കി വളർത്തിയ ആ അമ്മ… ആ സത്യം ഉൾക്കൊള്ളാൻ എനിക്ക് വല്ലാതെ ബുദ്ധിമുട്ട് തോന്നി.

 

എന്റെ മുഖത്തെ ആ വലിയ ഞെട്ടൽ കണ്ട് മാനസ വീണ്ടും വിശദീകരിക്കാൻ തുടങ്ങി:

 

അവളുടെ ശബ്ദത്തിൽ ഇപ്പോൾ വലിയൊരു വാത്സല്യവും അതിനൊപ്പം നേരിയൊരു നൊമ്പരവും കലർന്നിരുന്നു.

 

“നിന്റെ വളർത്തമ്മയെക്കുറിച്ച് രാഹുൽ പറഞ്ഞത് നൂറുശതമാനം ശരിയാണ് ദേവാ…”

 

മാനസയുടെ കണ്ണുകൾ എന്റെ മുഖത്തുതന്നെ ഉറച്ചുനിന്നു.

 

“അവർ നിന്നെ പെറ്റ അമ്മയല്ല, മറിച്ച് തന്റെ ജീവന്റെ പാതിയായി നിന്നെ നെഞ്ചോട് ചേർത്ത് വളർത്തിയ പുണ്യവതിയായ ഒരു മനുഷ്യസ്ത്രീയാണ്. നിന്റെ സിരകളിലോടുന്നത് അവരുടെ ചോരയല്ലായിരിക്കാം, പക്ഷേ നിനക്കുവേണ്ടി അവർ ഒഴുക്കിയ വിയർപ്പിനും സ്നേഹത്തിനും അതിനേക്കാൾ വിലയുണ്ട്.”

 

മുറിയിൽ വീണ്ടും വലിയൊരു നിശ്ശബ്ദത പരന്നു. ഇത്രയും കാലം എന്റെ ലോകമായിരുന്ന അമ്മ… എനിക്കൊരു ചെറിയ പനി വന്നാൽപ്പോലും ഉറക്കമൊഴിഞ്ഞ് കാവലിരുന്ന എന്റെ സ്വന്തം അമ്മ… അവർ എന്നെ പെറ്റതല്ലെന്ന സത്യം എന്റെ നെഞ്ചിലൊരു വലിയ വിങ്ങലായി മാറുകയായിരുന്നു.

 

“പിന്നെ എന്തുകൊണ്ട് അപ്സര എന്ന നിന്റെ യഥാർത്ഥ അമ്മ നിന്നെ ഈ ഭൂമിയിൽ വന്ന് വളർത്തിയില്ല എന്നല്ലേ?”

 

മാനസ എന്റെ ചിന്തകളെ വായിച്ചെടുത്തതുപോലെ ചോദിച്ചു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *