നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 404

അത് ബെന്നിയുടെ മണമാണ്…അതോർത്താണ് ഞാൻ കരഞ്ഞത്…ജോസഫാച്ചായനെപ്പോലും ഞാൻ ബെന്നി ആയാണ് കാണാറ്… ബെന്നിയുടെ മണമുള്ളത് കൊണ്ടാണ് നിന്നെയും….”

തുടർന്ന് ജെന്നിഫർ ബെന്നിയുടെ കഥ പറഞ്ഞു.
ജെന്നിഫർ കരഞ്ഞാണ് അവന്റെ കഥ പറഞ്ഞത്. കഥപറയുന്നതിനിടയിൽ ശരത്തിന്റെ കണ്ണുകളും നിറഞ്ഞു. ട്രെയിൻ അപ്പോഴേക്കും തലശ്ശേരിയെത്തി.

എല്ലാവരും ബ്രെക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ ജെന്നിഫറിന്റെ കണ്ണുകൾ ശരത്തിന്റെ കണ്ണുകളിൽ നിന്ന് മാറിയില്ല. അവന്റെ നോട്ടത്തിന്റെ ചൂടിലേക്കും ചുണ്ടുകളുടെ വശ്യതയിലേക്കും ഷർട്ടിന്റെ തുറന്ന കോളറിനുള്ളിലൂടെ കാണാവുന്ന മാറിലെ രോമങ്ങളിലേക്കും പിന്നെ താഴേക്ക് ഉടൽഭംഗിയിലേക്കും അരക്കെട്ടിലേക്കും അവളുടെ കണ്ണുകൾ താളത്തിൽ ഒഴുകി.

‘എന്താ’ എന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി അവളുടെ നോട്ടം തന്റെ മടിയിലേക്ക് വന്നപ്പോൾ.

‘ഒന്നുമില്ല’ എന്ന അർത്ഥത്തിൽ അവൾ തിരിച്ചു നോക്കി.

പിന്നെ കുറെ സമയത്തേക്ക് അവർക്ക് ഒരുമിച്ച് ഇരിക്കാൻ കഴിഞ്ഞില്ല. പാച്ചിലും കുസൃതികളും ഒക്കെ കഴിഞ്ഞ് കൂട്ടത്തിലുള്ളവർ എല്ലാവരും അവിടെ ഒരുമിച്ച് കൂടി വർത്തമാനവും തമാശകളും പറയാൻ തുടങ്ങി. ചിലർ ഉറങ്ങാൻ തുടങ്ങി.

“ജെന്നിഫർ മാഡത്തിന്റെ ഹസ്ബൻഡ് എന്ത് ചെയ്യുന്നു?”

സംഘത്തിലുണ്ടായിരുന്ന അനിൽ സാർ ചോദിച്ചു.

“സ്‌പൈസസ് ബോഡിൽ ഓഫീസറാണ്,”

“എന്നിട്ടാണോ എന്നും ബസ്സിൽ വരുന്നത്?”

ഒരു കുട്ടി ചോദിച്ചു.

“മാഡം വളരെ സിംപിളാടാ,”

ഒരുത്തൻ ഉച്ചതിൽ പറഞ്ഞു.

“സിമ്പിളാണ് … പവർഫുള്ളാണ് …”

മറ്റൊരാൾ.

“ഡ്രൈവിംഗ് അറിയില്ല..ബൈക്ക് ഓടിക്കാനും…ചെറുപ്പത്തിൽ സൈക്കിൾ ഓടിക്കാൻ പഠിക്കുന്നതിനിടെ ഒരു കുന്നിൽ നിന്ന് താഴേക്ക് വീണു. ബോധം പോയി…അതിൽപ്പിന്നെ അത് ട്രൈ ചെയ്യാൻ പേടിയാണ്…”

അവൾ പറഞ്ഞു.

“അപ്പോൾ സിംപിൾ ആയല്ലേ പറ്റൂ…?”

കലോത്സവ നഗരിയിൽ പന്നിയങ്കര ഗവൺമെൻറ്റ് ഹയർ സെക്കണ്ടറി സ്‌കൂൾ മോശമല്ലാത്ത പ്രകടനം നടത്തിയെന്നു മാത്രമല്ല ഉപകരണ സംഗീതത്തിൽ ഗിറ്റാറിൽ ശരത്ത് ഒന്നാമതാവുകയും ഓട്ടം തുള്ളലിൽ സംഘം രണ്ടാമതെത്തുകയും ചെയ്തു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.