“ഇങ്ങനെ നോക്കാൻ മാത്രം എന്താ ഉള്ളത്?”
ഞാൻ മനസ്സിൽ പറഞ്ഞു.
“ഇനി ഇവന് എന്നെ അങ്ങ് ഇഷ്ടപ്പെട്ടോ?”
ആ ചിന്ത വന്നതും എനിക്ക് തന്നെ ചിരി വന്നു.
അതോടെ ഞാൻ നോട്ടം മാറ്റി.
സ്കൂട്ടർ മുന്നോട്ട് നീങ്ങി.
ടൗൺ പതിയെ പിന്നിലേക്ക് മറഞ്ഞു.
പക്ഷേ എന്തുകൊണ്ടോ ആ നീല കലർന്ന കണ്ണുകൾ മാത്രം എന്റെ മനസ്സിൽ നിന്ന് മായുന്നുണ്ടായിരുന്നില്ല.
അങ്ങനെ ഞങ്ങൾ ടൗണിൽ നിന്നും കുറച്ചു ദൂരം പോയി…
“എടി മായേ ആരാ ആ വണ്ടിയിൽ ഉണ്ടായിരുന്ന ചെറുക്കൻ…?”
ഞാൻ അവളോട് ഒന്ന് ചേർന്നിരുന്നു ചോദിച്ചു…
“ആര്…? ”
“എടി മായേ… ആരാ ആ വണ്ടിയിൽ ഉണ്ടായിരുന്ന ചെറുക്കൻ?”
ഞാൻ അവളോട് കുറച്ച് കൂടി ചേർന്ന് ഇരുന്നുകൊണ്ട് ചോദിച്ചു.
“ആര്…?”
അവൾ മുഖം ചെറുതായി പിന്നിലേക്ക് തിരിച്ച് നോക്കി.
“എടി, ആ താറിൽ ഉണ്ടായിരുന്നില്ലേ… അത്.”
“ഓ… അതോ.”
ഒരു നിമിഷം ആലോചിച്ച ശേഷം അവൾ മറുപടി പറഞ്ഞു.
“അത് ജയ്സൺ. ഇവിടെ അടുത്തുള്ള കാഞ്ഞിരക്കുറ്റിയിലുള്ളതാണ്.”
“എന്തേ?”
“ഒന്നുമില്ല. വെറുതെ ചോദിച്ചതാ.”
ഞാൻ അതും പറഞ്ഞ് വിഷയം അവിടെ വിട്ടു.
പക്ഷേ മനസ്സ് അത്ര പെട്ടെന്ന് വിട്ടില്ല.
ജയ്സൺ.
ആ പേര് ഞാൻ മനസ്സിൽ ഒന്ന് ആവർത്തിച്ചു.
മായ സ്കൂട്ടർ ഓടിച്ചുകൊണ്ടിരുന്നു. നല്ല തണുത്ത കാറ്റ് മുഖത്തേക്ക് അടിക്കുന്നുണ്ടായിരുന്നു. റോഡും കാഴ്ചകളും എല്ലാം മാറിക്കൊണ്ടിരുന്നു.

ഇതിൽ ഇഷ്ടം പോലെ കളിക്ക് സ്കോപ്പ് ഉണ്ടല്ലോ എന്നിട്ട് ഒന്നെ ഉള്ളു