ആരെയും കാണാനില്ല.
ഒരു നിമിഷം കൊണ്ട് എല്ലാവരും അപ്രത്യക്ഷരായ പോലെ.
“ഇവന്മാരൊക്കെ എങ്ങോട്ടാ പോയത്?”
ഞാൻ മനസ്സിൽ പറഞ്ഞു.
എന്റെ കണ്ണുകൾ വീണ്ടും താറിലേക്ക് നീങ്ങി.
അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്.
ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തുള്ള സൈഡ് വിൻഡോവിലൂടെ കട്ടപുക പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു.
ആരോ സിഗരറ്റ് വലിക്കുകയാണ്.
അയാളുടെ മുഖം കാണാൻ എനിക്കും ഒരു ആകാംക്ഷ തോന്നി.
വെറുതെയല്ലല്ലോ ഒരു കൂട്ടം ആളുകൾ ഒരുനിമിഷം കൊണ്ട് അടങ്ങി നിൽക്കുന്നത്. ഒരു നാട്ടിലെ ഗുണ്ടകൾ വരെ വഴി മാറി നിൽക്കണമെങ്കിൽ ഇവൻ ചില്ലറക്കാരൻ ആവില്ല.
ഞാൻ താറിലേക്ക് തന്നെ നോക്കി നിന്നു.
വണ്ടിക്കുള്ളിൽ നിന്ന് വീണ്ടും പുക പുറത്തേക്ക് ഒഴുകി.
കുറച്ച് നിമിഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ ആ കട്ട പുക പതിയെ വായുവിൽ അലിഞ്ഞു തുടങ്ങി.
അപ്പോഴാണ് ഞാൻ അത് കണ്ടത്.
രണ്ട് കണ്ണുകൾ.
ആദ്യം അതുമാത്രമാണ് വ്യക്തമായി കാണാൻ കഴിഞ്ഞത്.
ഒരു നിമിഷം എന്റെ മനസ്സിലേക്ക് നേരത്തെ കടയിലേക്ക് കയറി പോയ ആ സ്ത്രീയുടെ മുഖം വന്നു.
അതെ.
അതേ നിറം.
അതേ നീല കലർന്ന പൂച്ചക്കണ്ണുകൾ.
പക്ഷേ ഒരു വലിയ വ്യത്യാസം ഉണ്ടായിരുന്നു.
അവരുടെ കണ്ണുകളിൽ ഒരു സൗന്ദര്യം ആയിരുന്നെങ്കിൽ, ഇവയിൽ ഒരു തണുത്ത കടുപ്പം ഉണ്ടായിരുന്നു.
ആരെയും കൂസാത്ത ഒരാളുടെ നോട്ടം.
ഒരു വേട്ടക്കാരൻ ഇരയെ നിരീക്ഷിക്കുന്നതുപോലുള്ള നോട്ടം.

ഇതിൽ ഇഷ്ടം പോലെ കളിക്ക് സ്കോപ്പ് ഉണ്ടല്ലോ എന്നിട്ട് ഒന്നെ ഉള്ളു