Chapter Title : ഡിറ്റക്ടീവ് അരുൺ 11 [Yaser]
ഉണ്ടായിരുന്നോ തെറ്റിദ്ധാരണ കാരണമാണ് ഇത്രയും നേരം നിങ്ങളോട് ഞാൻ ആഥിത്യ മര്യാദ പോലും കാണിക്കാതിരുന്നത്. ഞാൻ തന്നെ ചായ കൊണ്ടു വരാം." അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
"ഭാര്യ ഇവിടെ ഇല്ലേ.?"
"ഇല്ല. അവൾ അവളുടെ വീട്ടിൽ പോയതാണ്."
"ഒക്കെ എങ്കിൽ മൂന്ന് ക്ലാസ്സ് ചായ ഉണ്ടായിക്കോട്ടെ."
"നമ്മൾ രണ്ടു പേരല്ലേ ഉള്ളൂ." സംശയത്തോടെ അയാൾ ചോദിച്ചു.
"ഒരാൾ കൂടി വരാനുണ്ട്." അരുൺ മറുപടി നൽകി.
പ്രേമചന്ദ്രൻ ഹാളിൽ നിന്നും കിച്ചണിലേക്ക് നടക്കുന്നത് നോക്കി അരുൺ കസേരയിലേക്ക് ചാരിയിരുന്നു.
കോളിംഗ് ബെൽ ശബ്ദിക്കുന്നത് കേട്ടതിനു ശേഷമാണ് അരുൺ ആയിരത്തിൽ നിന്നും പിന്നെ എഴുന്നേറ്റത്. കോളിംഗ് ബെൽ അടിച്ചത് സിഗരറ്റ് വാങ്ങി വരുന്ന അലി ആവാം എന്നൊരു ഊഹം അരുൺ ഉണ്ടായിരുന്നു.
അവൻ വാതിലിനടുത്തേയ്ക്ക് നടക്കാൻ തുടങ്ങുന്നത് തന്നെ അടുക്കളയിൽ നിന്ന് ധൃതിയിൽ പ്രേമചന്ദ്രനും വരുന്നുണ്ടായിരുന്നു. കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറക്കാൻ ആയിരുന്നു അയാൾ ധൃതിയിൽ വന്നത്.
"നിങ്ങൾ അവിടെ ഇരുന്നോളൂ. വാതിൽ ഞാൻ തുറന്നു വിടാം." വാതിൽ തുറക്കാനായി പോകുന്ന അരുണിനോടായി അയാൾ പറഞ്ഞു.
"എന്റെ കൂടെ ഒരാൾ കൂടി വരാനുണ്ട്. അവൻ ആണോ എന്ന് നോക്കാനാണ് ഞാൻ വന്നത്." അരുൺ തിരിഞ്ഞു നിന്നുകൊണ്ട് പ്രേമചന്ദ്രന് മറുപടി നൽകി.
"ഓക്കേ." പ്രേമചന്ദ്രൻ വാതിലിന് സമീപിച്ചു കൊണ്ട് പറഞ്ഞു ശേഷം അയാൾ വാതിലിൻ ടവർ ബോൾട്ട് നീക്കി വാതിൽ തുറന്നു. നോക്കിയപ്പോൾ പുറത്ത് ഒരു പയ്യൻ നിൽക്കുന്നുണ്ട്.
"നീ ഏതാടാ." ആ പയ്യനെ മനസ്സിലാവാത്തത് കൊണ്ട് പ്രേമചന്ദ്രൻ അവനോടായി ചോദിച്ചു.
"ഇതാണ് സർ ഞാൻ വരാൻ ഉണ്ടെന്നു പറഞ്ഞയാൾ." അരുൺ പ്രേമചന്ദ്രന്റെ പിറകിൽ നിന്നു കൊണ്ട് അയാൾക്ക് മറുപടി നൽകി.
"നീ ഒരാൾ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഇത്രയും ചെറിയ ഒരു പയ്യനെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല." അയാൾ പുഞ്ചിരിയോടെ മറുപടി നൽകി.
"സോറി സാർ. ഇവൻ എന്റെ ഒരു ബന്ധുവാണ്. ഞാനവനെ ഒരു പാക്കറ്റ് ഫിൽറ്റർ വാങ്ങാൻ പറഞ്ഞയച്ചതായിരുന്നു."
"ഓക്കെ എങ്കിൽ ഞാൻ അടുക്കളയിലേക്ക് പോകട്ടെ. ചായക്കായി പാൽ അടുപ്പത്ത് വെച്ചിരിക്കുകയാണ്." പ്രേമചന്ദ്രൻ അടുക്കളയുടെ നേർക്ക് നടന്നു കൊണ്ട് പറഞ്ഞു.
"അലി കയറി വാ." പ്രേമചന്ദ്രൻ പോയതിനുശേഷം അരുൺ അലിയെ അകത്തേക്ക് ക്ഷണിച്ചു.
"സർ എനിക്കൊരു കാര്യം പറയാനുണ്ട്." സിറ്റൗട്ടിലേക്ക് കയറി കൊണ്ട് അലി പറഞ്ഞു.
"അത് പോകുമ്പോൾ പറഞ്ഞാൽ പോരേ." അരുണിന്റെ ചോദ്യത്തിൽ സംശയത്തിന്റെ മുന
💬 Comments
View all comments