Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]
കണ്ട തിളക്കമുണ്ടായിരുന്നു ആ മുഖത്ത്...
ശേഷം എന്റെ കയ്യിൽ നിന്നും അത് വാങ്ങി എന്നേ കെട്ടി പിടിച്ചു...
"എന്നാൽ പോവാൻ നോക്കിയാലോ...."
"മ്മ്... "
കല്ല്യാണിയുമായി പ്ലാൻ ചെയ്ത കാര്യങ്ങൾ ഓക്കേ ഓർത്തപ്പോൾ തറവാട്ടിലേക്ക് എത്താൻ തിടുക്കമായി...
അത്കൊണ്ട് തന്നെ സമയം ഒട്ടും വൈകിപ്പിക്കാതെ ഞാൻ ചേച്ചിയുടെ കയ്യും പിടിച്ചു നടന്നു....
ഇനി അങ്ങോട്ട് വീണ്ടും നടക്കണം എന്ന് ഓർത്തപ്പോൾ തന്നെ മൂഡ് പോയി... പക്ഷേ ചേച്ചിയുടെ അവസ്ഥ മറിച്ചായിരുന്നു സാധനം കിട്ടിയപ്പോൾ തന്നെ ചേച്ചി ചാർജ് ആയി.....😊
"ഒന്ന് പതുക്കെ നടക്കട സിദ്ധു.... നിനക്ക് എന്താ ഇത്ര ധൃതി.... അവളേ കാണാഞ്ഞിട്ടാണോ...."
ചേച്ചി ഒരു കള്ളച്ചിരിയാൽ ചോദിച്ചു...
മൈര് തേഞ്ഞു....
"ഏയ്.... അതൊന്നുമല്ല രാ... രാത്രിയല്ലേ... വേഗം നടക്കാം എന്ന് വിചാരിച്ചു... "
"ഉവ്വ്... നീ ആരോടാ കള്ളം പറയുന്നേ സിദ്ധു.... നിങ്ങളേ രണ്ടുപേരെയും ആരും ശ്രദ്ധിക്കുന്നില്ല എന്നാണോ നിങ്ങടെ വിചാരം... എല്ലാവരും നിങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട്.... എല്ലാവർക്കും നിങ്ങടെ കാര്യത്തിൽ സന്തോഷവുമുണ്ട്...."
ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളമുണ്ട് എന്ന് ഇന്നാണ് അറിഞ്ഞത്.... 😐
പിന്നെടങ്ങോട്ട് ചേച്ചി ഓരോ കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്തു.... കൂടുതലും എന്റെയും കല്യാണിയുടെയും ജീവിതത്തെ പറ്റിയായിരുന്നു...... കല്ല്യാണിയേ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന എന്നേ..ചുണ്ടിൽ ഒരു ചെറുപുഞ്ചിരി നിറച്ചാണ് ചേച്ചി നോക്കിനിന്നത്......
നടന്നു നടന്നു ഒരു പ്രത്യേക സ്ഥലമെത്തിയപ്പോൾ ചേച്ചി നിന്നു... അന്തരീക്ഷം വിശ്വസിക്കാവുന്നതിനുമപ്പുറം ശാന്തമായി....
ഏതാ...സ്ഥലമെന്ന് നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ...
ചേച്ചി ആ വീടിനു നേരേ തിരിഞ്ഞു കുറച്ചു നേരം അവിടേക്കു തന്നെ നോക്കി....
"നിനക്ക് പ്രേതം പിശാച് അങ്ങനെ ഉള്ള കാര്യങ്ങളിൽ വിശ്വാസമുണ്ടോ... സിദ്ധു... "
ആ വീടിൽ നിന്നും കണ്ണെടുക്കാതെ ചേച്ചി എന്നോട് ചോദിച്ചു......
"എന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ...."
ചേച്ചിക്കൊപ്പം ഞാനും ആ വീട് വീക്ഷിക്കാൻ തുടങ്ങി......
"അങ്ങനെ ചോദിച്ചാൽ......വിശ്വാസം ഇല്ലായിരുന്നു... പക്ഷേ... "
"പക്ഷേ ആ ചെക്കൻ അങ്ങനെ പറഞ്ഞപ്പോൾ.... വിശ്വാസം തോന്നുന്നു ലെ..."
ചേച്ചിയായിരുന്നു എന്റെ മറുപടി പൂരിപ്പിച്ചത്...
"മ്മ്..."
ഒന്ന് മൂളാനേ എനിക്ക് കഴിഞ്ഞുള്ളു.... കാരണം ജീവിതത്തിൽ ഇപ്പോ നടക്കുന്നത് എല്ലാം
💬 Comments
View all comments