Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]
ശബ്ദം പൊട്ടിത്തെറിക്കുന്നതിന് മുമ്പേ തന്നെ
ആ രൂപം അല്പം തല ഉയർത്തി!
രണ്ട് തീപൊരി പോലെ മിന്നുന്ന കണ്ണുകൾ!
ഞങ്ങളേ തന്നെ നോക്കി നിൽക്കുകയാണ്
ആ കാഴ്ച കണ്ടതും
കല്ല്യാണി എന്റെ നെഞ്ചിൽ മുഖം കുത്തി പിടിച്ചു.
"സിദ്ധു... എനിക്ക്...എനിക്ക് അങ്ങാൻ കഴിയുന്നില്ല... "
വിറക്കുന്നു ശബ്ദത്തോടെ അവൾ പറഞ്ഞു...
അപ്പോഴാണ് ഞാനും ആ കാര്യം ശ്രദ്ധിച്ചത് കാലുകൾ രണ്ടും പൂർണമായും മരവിച്ചിരുന്നു... ഇറങ്ങി ഓടണം എന്ന് വിചാരിച്ചാൽ പോലും സാധ്യമല്ല.....
പുറത്തെ മഴ ശക്തിയായി വീണു കൊണ്ടേയിരുന്നു.
പെട്ടെന്ന് ഒരു മിന്നൽ വീണു...
മുറിയിലൊട്ടാകെ വെളിച്ചം നിറഞ്ഞു.
ആ വെളിച്ചത്തിൽ ആ രൂപം ഉറപ്പായിട്ടും ഒരു സ്ത്രീയുടെ രൂപമായാണ് എനിക്ക് തോന്നിയത്...
ഇതൊരു പക്ഷേ അവളാകുമോ....
ഒരു നിമിഷം ആ വീടും അതിനുള്ളിൽ കേട്ട ശബ്ദവും എന്റെ മനസ്സിലേക്ക് വന്നു....
മാണിക്യൻ പറഞ്ഞതനുസരിച് ഈ രൂപം അവളാണെങ്കിൽ.... ഇവളുടെ ലക്ഷ്യം കല്ല്യാണിയുടെ ശരീരമായിരിക്കണം....
ഉള്ളിലെ സംശയം ആളികത്താൻ തുടങ്ങി...
ഞാൻ തല തിരിഞ്ഞു നോക്കുമ്പോഴേക്കും
ആ രൂപം എഴുന്നേറ്റ് മന്ദഗതിയിൽ ഞങ്ങളിലേക്കു നടന്നു തുടങ്ങിയിരുന്നു
എന്റെ ശരീരത്തിലെ രോമങ്ങൾ എല്ലാം നിവിർന്നു നിന്നു.
തണുപ്പ് മാറി മുഴുവൻ വിയർപ്പായി.
ഹൃദയം ഉടനെ പൊട്ടുംപോലെ…
ഞാൻ കല്ല്യാണിയെ ശക്തമായി ചേർത്ത് പിടിച്ചു.
കണ്ണുകൾ വീണ്ടും ഇരുട്ടിൽ പ്രകാശിച്ചു.
ആ സമയത്ത് ചെവിക്ക് ചുറ്റും...
"ചുുഉഉഉഉ..." എന്നൊരു ശ്വാസം...!
പിന്നെ ഇരുട്ടിന്റെ ഉള്ളിൽ നിന്ന് വരുന്ന, മനുഷ്യന്റെ പോലുമല്ലാത്ത ശബ്ദം.
"സിദ്ധു....!!"
കല്ല്യാണി അലറി...
അവളുടെ ശബ്ദം മുറിയാകെ മുഴങ്ങി....
കല്ല്യാണിയുടെ കരച്ചിലിന്റെ മുഴക്കം മതിലുകൾ പോലും വിറപ്പിക്കുന്ന പോലെ തോന്നി.
ആ ശബ്ദം പുറത്തേക്കും പോയിട്ടുണ്ടാവും…
അതേ സമയം, പുറത്തുനിന്നും ഒരടി കാറ്റ് മുറിയിലേക്ക് കുത്തി വീണു.
ജനൽപാളികൾ വിറച്ചു കൊണ്ടിരുന്നു
അടുത്ത കാറ്റിന്റെ അടിക്ക്
“ധഡ്ഡം!” എന്ന് മുഴക്കി ജനൽപാളികൾ അടഞ്ഞു പോയി.
ഇടിയും മഴയും ചേർന്ന് വീടൊന്നാകെ നടുങ്ങുന്നുവെന്ന് തോന്നി.
ഞാനും കല്ല്യാണിയും ശ്വാസം പിടിച്ച് ആ മൂലയിലേക്ക് വീണ്ടും നോക്കി.
പക്ഷേ…
അവിടെ… ഒന്നുമില്ല.
അവസാനം കണ്ടത്
രണ്ട് ചുവന്ന കണ്ണുകളുമായി ഞങ്ങളേ നോക്കി
💬 Comments
View all comments