Chapter Title : മൗനമഴ [കത്തനാർ]
വൈകുന്നേരം ലൈബ്രറിയിൽ നിന്ന് മടങ്ങിവരുന്ന വഴിയിൽ ദൂരെയായി അവളെ കണ്ടു.
സാധാരണ ദിവസങ്ങളിൽ തലകുലുക്കി ഒരു പുഞ്ചിരിയെങ്കിലും നൽകാറുണ്ടായിരുന്നു.
ഇപ്പോൾ അവൾ അരവിന്ദിനെ കണ്ടതും വഴി മാറിപ്പോയി.
ട്യൂഷന് പോകുന്ന സമയത്ത് ഒരിക്കൽ കൂടി അവളെ കാണാൻ കഴിഞ്ഞു.
ഈ തവണ അവൻ മനപ്പൂർവം വഴിയരികിൽ നിന്നു.
എന്തെങ്കിലും പറയാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ച്.
പക്ഷേ ദേവിക അവന്റെ അരികിലൂടെ കടന്നുപോകുമ്പോൾ ഒരു നിമിഷം പോലും മുഖത്തേക്ക് നോക്കിയില്ല.
അജ്ഞാതനായ ഒരാളുടെ സമീപത്തുകൂടി പോകുന്നതുപോലെ നടന്നു.
ആ പഴയ പുഞ്ചിരിയില്ല.
ആ സൗമ്യതയില്ല.
ആ ശാന്തതയുമില്ല.
അവളുടെ കണ്ണുകളിൽ ഇപ്പോൾ ഒരു അകലം മാത്രം.
ഓരോ തവണയും അവൾ ഒഴിഞ്ഞുമാറുമ്പോൾ അരവിന്ദിന്റെ കുറ്റബോധം കൂടുതൽ വലുതായി.
രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ ആ ഒരു നിമിഷം വീണ്ടും വീണ്ടും മനസ്സിലേക്ക് വന്നു.
അവളുടെ മുഖം.
അവളുടെ കണ്ണുകൾ.
ആ അടിയുടെ ശബ്ദം.
കുറ്റബോധം പതിയെ ആത്മവെറുപ്പിലേക്ക് മാറിത്തുടങ്ങി.
ദേവിക തന്നെ ഒരു മോശം മനുഷ്യനായി കരുതുന്നുണ്ടെന്ന ചിന്ത അവനെ ശ്വാസം മുട്ടിച്ചു.
ആ രാത്രി മഴയില്ലായിരുന്നു.
പക്ഷേ അരവിന്ദിന്റെ മനസ്സിനുള്ളിൽ ഒരു കൊടുങ്കാറ്റ് വീശിക്കൊണ്ടിരുന്നു.
ബെഡിൽ നിന്നും എണീറ്റു വരാന്തയിൽ ഒറ്റയ്ക്കിരുന്ന് അവൻ ഏറെ നേരം ഇരുട്ടിലേക്ക് നോക്കി.
മംഗലശ്ശേരി പതുക്കെ രാത്രിയുടെ യാമങ്ങളിലേക്ക് കടന്നുപോകുകയായിരുന്നു.
അകത്ത് എല്ലാവരും തങ്ങളുടെ കാര്യങ്ങളിൽ മുഴുകിയിരുന്നു. അല്ലെങ്കിൽ നിദ്രയിലാണ്ടിരുന്നു.
അവനുമാത്രം ശാന്തനാകാൻ കഴിഞ്ഞില്ല.
"അവൾ എന്നെ ഒരു വൃത്തികെട്ടവനായി കരുതുന്നു..."
ആ ചിന്ത വീണ്ടും വന്നു.
"ഞാൻ അങ്ങനെയല്ലെന്ന് അവളെ എങ്ങനെ മനസ്സിലാക്കും?"
മുറിയിലേക്ക് ചെന്ന അരവിന്ദ് അലമാര തുറന്നു.
അവിടെ
💬 Comments
View all comments