Chapter Title : മൗനമഴ [കത്തനാർ]
പഴയ ഒരു മദ്യകുപ്പിയുണ്ടായിരുന്നു.
ചിന്തിക്കാതെ ഗ്ലാസിലൊഴിച്ചു.
ഒന്ന്.
പിന്നെ മറ്റൊന്ന്.
ശേഷം എണ്ണമില്ലാതെയായി.
ഓർമ്മകൾ മങ്ങണമെന്നായിരുന്നു ആഗ്രഹം.
സുഹൃത്തുക്കൾക്കൊപ്പം ചിലപ്പോൾ കുടിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരിക്കലും അല്ല.
പക്ഷേ ഓരോ തുള്ളിയും ദേവികയുടെ കണ്ണുകൾ കൂടുതൽ വ്യക്തമായി മാത്രം ഓർമ്മിപ്പിച്ചു.
വളരെ വൈകിയപ്പോഴാണ് അവൻ പുറത്തേക്ക് വന്നത്.
വരാന്തയിലെ തൂണിൽ ചാരിനിന്നു.
നക്ഷത്രങ്ങളില്ലാത്ത ആകാശം.
അകലെയുള്ള ഇരുട്ട്.
കാറ്റിന്റെ ശബ്ദം.
എല്ലാം മങ്ങിയതായി തോന്നി.
അവൻ രണ്ടു പടി താഴെയായി ഇരുന്നു. ഒടുവിൽ എപ്പോൾ നിലത്തേക്ക് വീണുവെന്ന് പോലും അവൻ അറിഞ്ഞില്ല.
രാത്രി ഏറെ കഴിഞ്ഞിരുന്നു.
മുകളിൽ മുറിയിൽ നിന്ന് താഴേക്ക് ഇറങ്ങിയ പാറു ആദ്യം കണ്ടത് വരാന്തയിലെ താഴോട്ടുള്ള പടികളിൽ കിടക്കുന്ന അരവിന്ദിനെയാണ്.
"അച്ചൂ!"
അവൾ ഓടിവന്നു.
അരികിലെത്തിയ നിമിഷം തന്നെ മദ്യത്തിന്റെ ഗന്ധം മൂക്കിലടിച്ചു.
അവൾ ഞെട്ടി.
അച്ചു ഇങ്ങനെ കുടിക്കുന്നത് അവൾ ഇതുവരെ കണ്ടിട്ടില്ല.
"അച്ചൂ... കേൾക്കുന്നുണ്ടോ?"
അവൾ കുനിഞ്ഞ് അവന്റെ കവിളിൽ തട്ടിനോക്കി.
നേരിയ ബോധം മാത്രം.
കണ്ണുകൾ പാതി അടഞ്ഞു.
വാക്കുകൾ വ്യക്തമായില്ല.
പാറുവിന്റെ നെഞ്ചിൽ ഒരു ഭാരമിറങ്ങി.
എന്തോ സംഭവിച്ചിട്ടുണ്ട്.
വലിയ എന്തോ.
അല്ലെങ്കിൽ ഇങ്ങനെ കുടിക്കില്ല.
കഷ്ടപ്പെട്ടാണ് അവൾ അവനെ എഴുന്നേൽപ്പിച്ചത്.
അവന്റെ ഒരു കൈ സ്വന്തം തോളിലിട്ട് പതുക്കെ പടികൾ കയറ്റി.
മുറിയിലെത്തുമ്പോഴേക്കും അവളുടെ ശ്വാസം മുട്ടിയിരുന്നു.
കിടക്കയിൽ കിടത്തിയ ശേഷം ചെരുപ്പ് അഴിച്ചു.
നനഞ്ഞ ഷർട്ടിന്റെ ബട്ടണുകൾ തുറന്ന് മാറ്റാൻ സഹായിച്ചു.
തണുത്ത വെള്ളം ഒരു ഗ്ലാസിൽ കൊണ്ടുവന്ന് അരികിൽ ഇരുന്നു.
"കുറച്ച് കുടിക്കൂ..."
അവൾ പറഞ്ഞു.
അരവിന്ദ് കണ്ണുതുറക്കാൻ ശ്രമിച്ചു.
അവന്റെ നോട്ടം അവളെ
💬 Comments
View all comments