Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
എന്ന് ചോദിക്കാൻ അവരുടെ കണ്ണുകൾ പിടയുന്നതുപോലെ എനിക്ക് തോന്നി.
പക്ഷെ... എന്റെയുള്ളിലെ ആ പുതിയ മനുഷ്യന്റെ വാശി അപ്പോൾ അതിന്റെ പാരമ്യത്തിലായിരുന്നു. എന്റെ സാധനങ്ങളുമെടുത്ത്, ഞാൻ വാതിൽക്കലേക്ക് നടന്നു. പോകുന്നതിന് മുൻപ് ഒരു നിമിഷം ഞാൻ അവിടെ നിന്നു. അവരോടൊന്ന് സംസാരിക്കാൻ എന്റെ മനസ്സ് തുടിച്ചെങ്കിലും ഞാൻ അതിന് നിന്നുകൊടുത്തില്ല. അവരുടെ മുഖത്തേക്ക് ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ഞാൻ ആ മുറിയിൽ നിന്നും പുറത്തേക്ക് നടന്നുപോയി.
എന്റെ പിന്നിൽ അവർ സ്തംഭിച്ച് ഇരിപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ആ വാതിൽ കടന്നതോടെ, എനിക്ക് അവരോടുള്ള ബന്ധം കൂടിയാണ് ഞാൻ താൽക്കാലത്തേക്ക് അവിടെ ഉപേക്ഷിച്ചത്......
**************
കൈകളിലെ വസ്ത്രങ്ങളും സാധനങ്ങളുമായി ആ ഇരുണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ എന്റെയുള്ളിൽ സങ്കടത്തേക്കാൾ ഉപരി വല്ലാത്തൊരു ശൂന്യതയായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ആദ്യം എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു. സച്ചിന്റെയും രാഹുലിന്റെയും മുറിയിലേക്ക് പോയാൽ അവന്മാരുടെ ആയിരം ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരും. അതിനുള്ള ത്രാണിയോ മാനസികാവസ്ഥയോ ഇപ്പോൾ എനിക്കില്ല.
എന്റെ കാലുകൾ എന്നെത്തന്നെ കൊണ്ടുചെന്നെത്തിച്ചത് റോസിന്റെയും കൃതികയുടെയും മുറിക്ക് മുന്നിലാണ്.
ഞാൻ പതുക്കെ ആ വാതിലിൽ മുട്ടി. പാതിരാത്രി കഴിഞ്ഞിരുന്നതിനാൽ അവർ നല്ല ഉറക്കത്തിലായിരിക്കണം. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് വാതിൽ തുറക്കപ്പെട്ടത്. ഉറക്കച്ചടവോടെ വാതിൽ തുറന്ന കൃതിക, കൈ നിറയെ സാധനങ്ങളുമായി നിൽക്കുന്ന എന്നെക്കണ്ട് ശരിക്കും ഞെട്ടിപ്പോയി!
ശേഷം കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അവൾ എനിക്ക് വഴിമാറി തന്നു.
എന്റെ ശബ്ദം കേട്ട് റോസും ഞെട്ടിയുണർന്നിരുന്നു. ഞാൻ സാധനങ്ങളെല്ലാം ആ മുറിയുടെ ഒരു മൂലയിലുള്ള മേശപ്പുറത്തേക്ക് വെച്ചു. എന്നിട്ട് യാതൊന്നും മിണ്ടാതെ പോയി ആ വലിയ കട്ടിലിന്റെ ഒരറ്റത്ത് കിടന്ന് കണ്ണുകളടച്ചു. കൃതിക പതുക്കെ എന്റെ അടുത്തേക്ക് വന്ന്, മുൻപത്തെ രാത്രിയിലെന്നപോലെ എന്റെ തലമുടിയിലൂടെ വിരലോടിച്ച് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ, എന്റെയുള്ളിൽ ഇപ്പോൾ ആ പഴയ ദേവനില്ലായിരുന്നു. രുധിരമണിയുടെ ആ കൊടുംവെളിച്ചം
💬 Comments
View all comments