Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]
ശക്തിയുടെ പകർപ്പായിരുന്നു അത്...
നീണ്ട വലിയ യുദ്ധങ്ങൾക്കൊടുവിൽ.. അവർ ഗറോഡിനെ പരാജയപ്പെടുത്തി... ദേവതമാരുടെയും ദേവന്മാരുടെയും ശക്തികൊണ്ട് ഉണ്ടാക്കിയ ഒരു തറങ്കലിൽ അവനെ അവർ അടച്ചു...
ആ തടങ്കലിന്റെ ഒരു താക്കോൽ എന്ന രൂപത്തിൽ അറ്റ്ലസും നിർമ്മിച്ചു...”
മേപ്പാട് അതു പറഞ്ഞു നിർത്തി എന്നിട്ട് എൻറെ മുഖത്തോക്ക് നോക്കി...
“എൻറെ നിഗമനം ശരിയാണെങ്കിൽ ആ ഏഴ് യോദ്ധാക്കളിൽ ഒരാളുടെ ശക്തിയാണ് അഭിയുടെ ശരീരത്തിലേക്ക് വന്നിട്ടുള്ളത്...
ആ ശക്തി ഇവൻറെ ശരീരത്തിൻറെ നിയന്ത്രണം വീണ്ടെടുക്കുകയാണ് വരാൻ പോകുന്ന വലിയ എന്തോ ആപത്തിന് നേരിടാൻ വേണ്ടി...
കണ്ണിൽ ചുവപ്പു നിറവും ഞരമ്പുകളിൽ അഗ്നിപോലെ ജ്വലിക്കുന്ന ചൂടു ചോരയും... രക്തത്തിൽ താണ്ഡവമാടുന്ന സ്വഭാവവും.. ഒത്തുചേരുന്ന ഒരു യോദ്ധാവ് ആ കൂട്ടത്തിൽ ഉണ്ടായിരുന്നു...
സിമാറയുടെ യുദ്ധത്തിൽ അവസാനശ്വാസം വരെ പോരാടി ജയിച്ച ശക്തിമാൻ ആയ യോദ്ധാവ്...
RUDEIOUS...!”
ഇതൊക്കെ കേട്ട് അന്തംവിട്ട് കുന്തം വിഴുങ്ങിയ പോലെ ഞാൻ അവിടെയിരുന്നു. 10 മിനിറ്റ് തലച്ചോറിന്റെ വർക്ക് നിലച്ച പോലെ.
അല്ല അപ്പൊ ഈ രുദ്രൻ ആരാണ്...? തുറന്നടിച്ചു ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷേ തൽക്കാലം ഞാൻ അത് തലച്ചോറിൽ തന്നെ സൂക്ഷിച്ചുവെച്ചു...
“എനിക്കൊരു സംശയം കൂടിയുണ്ട്....”
മുന്നിലിരിക്കുന്ന മേപ്പാടിന്റെ മുഖത്ത് നോക്കി ഞാൻ ചോദിച്ചു...
“അന്ന് സിമാറയിൽ യുദ്ധത്തിൽ അവർ ജയിച്ചെങ്കിൽ പിന്നെ എങ്ങനെ സിമാറ നശിച്ചു വീണു...”
എൻറെ ചോദ്യം കേട്ട്. മേപ്പാടിന്റെ കണ്ണു തള്ളിയിരുന്നു... ഇവന് ഇതെങ്ങനെ അറിയാം എന്നായിരുന്നു അയാളുടെ ഭാവം..
വീട്ടുകാരുടെയും നോട്ടം എൻറെ മേൽ തന്നെയായിരുന്നു...
“നിനക്കത് അതെങ്ങനെ അറിയാം ...!”
മേപ്പാടിന്റെ വാക്കുകളിൽ ഒരു വിറയൽ ഉണ്ടായിരുന്നു... പതറി അയാൾ എന്നോട് ചോദിച്ചു... ആ കണ്ണുകളിലെ ഭയം എനിക്ക് തിരിച്ചറിയാമായിരുന്നു...
“കുറച്ചുകാലങ്ങളായി എൻറെ സ്വപ്നങ്ങളിൽ ചില രൂപങ്ങളും മാഞ്ഞുമറിയാറുണ്ട് പക്ഷേ അത് ഈ രൂപങ്ങൾ അല്ല...
മനുഷ്യർ തന്നെയായിരുന്നു... അല്ലെങ്കിൽ അതുപോലുള്ള ചിലർ... അവസാനം കണ്ട സ്വപ്നത്തിൽ അതിലൊരു രൂപം എന്നോടെ പറഞ്ഞതാണ് ഇത്...
ആ സ്വപ്നത്തിൽ ഒന്നുകൂടി പറഞ്ഞിട്ടുണ്ടായിരുന്നു
നശിച്ചു വീണ അറ്റ്ലസിന്റെ ഭാഗങ്ങൾ ഭൂമിയിൽ വന്നു പതിച്ചിട്ടുണ്ട് എന്ന്...”
ഞാൻ പറഞ്ഞത് കേട്ട് ചുറ്റുമുള്ളവർ എന്നെ തന്നെ നോക്കിയിരുന്നു.. ഇത്രയും നേരം കേട്ട കഥ വെറുമൊരു കൃതി മാത്രമാണെന്നായിരുന്നു അവരുടെ വിശ്വാസം...
എന്നാൽ എന്റെ വായിൽ നിന്നും കേട്ട വാക്കുകൾ കൂടിയായപ്പോൾ ചേച്ചിമാരുടെയും അമ്മമാരുടെയും അച്ഛനെയും മുഖത്തെല്ലാം വല്ലാത്തൊരു ഭയം നിറഞ്ഞു..
“എൻറെ സംശയങ്ങൾ ശരിയായിരുന്നു... ആ ശക്തി നിന്നിലേക്ക് കൂടുതൽ അടുക്കുകയാണ് അഭി...
ഇതിൽ നിന്നും നിന്നെ എങ്ങനെ മോചിപ്പിക്കണമെന്ന് എനിക്കറിയില്ല.. മോനെ... നിൻറെ ചോദ്യത്തിനുള്ള ഉത്തരവും എനിക്കിപ്പോൾ തരാനാവില്ല ഞാനിത് മുഴുവൻ ഇതുവരെ വായിച്ചു തീർന്നിട്ടില്ല...”
അയാളുടെ വാക്കുക നിസ്സഹായത നിറഞ്ഞിരുന്നു. അങ്ങനെ അവസാനത്തെ കച്ചിത്തുരുമ്പും നഷ്ടപ്പെട്ടു... ഇനിയെന്ത് മനസ്സിൽ
💬 Comments
View all comments