സ്വർണ്ണക്കൂട് [കബനീനാഥ്] 260

” റൂബൻ… മതി. ഞാൻ പോയിട്ട് വരാം… ” സിനി വേഗത്തിൽ മുന്നോട്ട് നടന്നു.

ഫ്ലൈറ്റിലിരിക്കുമ്പോൾ സിനിയുടെ മനസ്സിൽ റൂബന്റെ ആ വാക്കുകൾ മാത്രം മുഴങ്ങിക്കൊണ്ടിരുന്നു. നാട്ടിലെ ആ പഴയ കോളേജ്, അവിടെയുള്ള വരാന്ത… ‘ഇതിനിടയിൽ തന്റെ കുടുംബം’…
…………………………………………………………………………

KERALA…
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വരാന്തയിലൂടെ നടക്കുമ്പോൾ സിനിക്ക് റൂബന്റെ വാക്കുകൾ ഓർമ്മ വന്നു…
“ എന്റെ സിനിയെ അവിടെ വെച്ചാണ് കണ്ടത്… ആദ്യമായി ഇഷ്ടപ്പെട്ടത്… “

ഫിയയുടെ അഡ്മിഷൻ നടപടികൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ഫെലിക്സ് തന്റെ അനിയത്തിയുടെ സർട്ടിഫിക്കറ്റുകളും ഫയലുകളുമായി അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു.

ഫിലിപ്പ് തന്റെ ഫോണിൽ ഹോസ്പിറ്റലിലെ ഏതോ ഇൻവെസ്റ്റ്‌മെന്റ് കാര്യങ്ങളെക്കുറിച്ച് ഗൗരവത്തിൽ സംസാരിച്ചുകൊണ്ട് വരാന്തയിലൂടെ നടക്കുന്നു.

അഡ്മിഷൻ സെക്ഷനിലെ തിരക്കുകൾക്കിടയിൽ നിന്നാണ് സിനി പഴയ പസീനിയർ ഡോക്ടർ സമീറിനെ കണ്ടുമുട്ടിയത്. അദ്ദേഹം ഇപ്പോൾ റിട്ടയർമെന്റിനോട് അടുത്തിരിക്കുന്നു. സിനിയെയും ഫിലിപ്പിനെയും കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു…

” ആഹാ സിനി! ഫിലിപ്പ്! കുറെ കാലമായല്ലോ കണ്ടിട്ട്. ഫിയ മോളുടെ അഡ്മിഷൻ ആണെന്ന് അറിഞ്ഞു. സന്തോഷം..! ” അദ്ദേഹം അവരെ തന്റെ ചേംബറിലേക്ക് ക്ഷണിച്ചു…

കുശലാന്വേഷണങ്ങൾക്കിടയിൽ ഫിലിപ്പാണ് റൂബന്റെ കാര്യം പറഞ്ഞത്. ” സർ.., റൂബൻ ഐസക്… സാറിന്റെ പഴയ സ്റ്റുഡന്റ് ആണല്ലോ. അവൻ ഇപ്പോൾ ഞങ്ങളുടെ കൂടെ ദുബായിലുണ്ട്. നല്ല മിടുക്കനാണ്… “

The Author

36 Comments

Add a Comment
  1. വ്യോമക്കശൻ G

    വ്യോമക്കശൻ
    to
    കബനീനാനാഥ
    കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.

  2. Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰

Leave a Reply

Your email address will not be published. Required fields are marked *