കുറേനേരം കഴിഞ്ഞിട്ടും ആരുടെയും ശബ്ദം കേൾക്കാത്തതുകൊണ്ട് സരസ്വതി അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു. ഡൈനിംഗ് ടേബിളിൽ അവർ ഉണ്ടാക്കിവെച്ച ഇഡലിയും ചമ്മന്തിയും ആരും തൊടാതെ അവിടെത്തന്നെ ഇരിപ്പുണ്ട്. മോളോട് സംസാരിക്കാൻ പോയ
ഭർത്താവിനെയും കാണാനില്ല. സരസ്വതി ആദ്യം വിസ്മയയുടെ മുറിയിൽ നോക്കി, അവിടെ ആരുമില്ല. പിന്നെ അവർ പതിയെ അഭിജിത്തിന്റെ മുറിയുടെ വാതിൽക്കൽ ചെന്നു.
അവിടെ കമ്പ്യൂട്ടർ ടേബിളിന് അരികിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന വിസ്മയയെ കണ്ടപ്പോൾ സരസ്വതിയുടെ ചങ്ക് പിടഞ്ഞു. പക്ഷേ, അവളുടെ ആ ഇരിപ്പും ഭാവവും കണ്ട് അങ്ങോട്ട് ചെല്ലാൻ അവർക്ക് എന്തോ ഒരു മടി തോന്നി. അവിടെ എന്താണ് നടന്നതെന്ന് അറിയാൻ അവർ നേരെ സ്വന്തം മുറിയിലേക്ക് നടന്നു.
മുറിക്കുള്ളിൽ കണ്ട കാഴ്ച സരസ്വതിയെ ശരിക്കും ഞെട്ടിച്ചു. കട്ടിലിന്റെ അരികിൽ തലയിൽ കൈവെച്ച് ഇരിക്കുന്ന രാഘവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. സരസ്വതി ഓടിച്ചെന്ന് അദ്ദേഹത്തിന്റെ തോളിൽ
കൈവെച്ചു.
സരസ്വതി: “രാഘവേട്ടാ… എന്താ ഇത്? എന്തിനാ നിങ്ങൾ ഇങ്ങനെ കരയുന്നത്? അവിടെ എന്തുണ്ടായി?”
രാഘവൻ തന്റെ കണ്ണുകൾ തുടച്ചു, ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു.
രാഘവൻ: “ഞാൻ… ഞാൻ മോളെ തല്ലി സരസൂ. എന്റെ കൈ അവൾക്ക് നേരെ ഉയർന്നുപോയി.”
സരസ്വതി അവിശ്വസനീയതയോടെ നോക്കി. “നിങ്ങളോ? മോളെയോ? എന്താ ഉണ്ടായത്?”
രാഘവൻ: “ഞാൻ അവളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാണ്. അവൾ ചെയ്തത് അറിവില്ലായ്മ കൊണ്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ വെല്ലുവിളിച്ചു. ‘എനിക്ക് എല്ലാം അറിയാം അച്ഛാ, നിങ്ങൾ ചെയ്യുന്നത് സെക്സ് ആണെന്നും അത് സുഖിക്കാൻ വേണ്ടിയാണെന്നും എനിക്ക് നല്ല നിശ്ചയമുണ്ട്’ എന്നാണ്
