വിസ്മയ പതുക്കെ അവരുടെ അടുത്തേക്ക് ചെന്ന് നിന്നു. ചുരിദാറിനുള്ളിൽ ഒതുങ്ങി നിൽക്കുന്ന അവളുടെ വിരിഞ്ഞ ഉടലിലേക്ക് സാറിന്റെ കണ്ണുകൾ ഒന്നോടിപ്പോയത് അവൾ ശ്രദ്ധിച്ചു.
ശിവശങ്കർ സാർ വിസ്മയയെ നോക്കി പതുക്കെ ചോദിച്ചു, “വിസ്മയ എന്നല്ലേ പേര്? എന്നാണു എക്സാം തുടങ്ങുന്നത്?”.
വിസ്മയ സാറിന്റെ ഗാംഭീര്യമുള്ള ശബ്ദം കേട്ട് പതുക്കെ മറുപടി നൽകി,
“അടുത്ത മാസം പതിനൊന്നാം തീയതിയാണ് സാർ.”
”ശരി, അതിനു മുന്നേ നമുക്ക് എല്ലാ വിഷയങ്ങളും കൃത്യമായി റിവൈസ് ചെയ്യാം. പക്ഷേ അതിന് ഞാൻ മാത്രം വിചാരിച്ചാൽ പോരാ, കുട്ടിയും കൂടി നന്നായി പരിശ്രമിക്കണം,” സാർ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. “ജനാർദ്ദനൻ എന്നോട് പറഞ്ഞിരുന്നു അസുഖം വന്നതും ക്ലാസ്സ് മുടങ്ങിയതുമൊക്കെ. നിങ്ങള്‍ അതിലൊന്നും പേടിക്കണ്ട , നമുക്ക് എല്ലാം റെഡിയാക്കാം.”
അദ്ദേഹത്തിന്റെ ആ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ രാഘവനും സരസ്വതിക്കും വലിയ സന്തോഷമായി. രാഘവൻ പതുക്കെ ചോദിച്ചു, “സാർ, ക്ലാസ്സ് എവിടെ വെച്ചാ എടുക്കുക? ഇവിടെ ഹാളിൽ മതിയോ?”
ശിവശങ്കർ സാർ ചുറ്റും ഒന്ന് നിരീക്ഷിച്ച ശേഷം പറഞ്ഞു, “ഹാളിൽ ഇരുന്നു
പഠിക്കുന്നത് അത്ര ശരിയാവില്ല. നിങ്ങൾ ഇവിടെ ഓരോ കാര്യങ്ങൾക്കായി നടക്കുമ്പോൾ അത് പഠിത്തത്തിലുള്ള ശ്രദ്ധ കുറയാൻ കാരണമാകും. ഇവിടെ സ്റ്റഡി റൂം ഉണ്ടെങ്കിൽ അവിടെ ഇരിക്കുന്നതാണ് നല്ലത്.”
”സാർ, ഇവിടെ പ്രത്യേകിച്ച് സ്റ്റഡി റൂം ഒന്നുമില്ല. വിസ്മയയുടെ മുറിയിലാണ് അവൾ സാധാരണ ഇരുന്നു പഠിക്കാറുള്ളത്. സൗകര്യമുണ്ടെങ്കിൽ അവിടെ ഇരുന്നു തന്നെ പഠിപ്പിക്കാം,” രാഘവൻ സാറിനെ വിസ്മയയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
