കാഞ്ഞിരക്കുറ്റി 3 [ലസ്റ്റർ] 22

 

ഇരുട്ട് കൂടിയതും ആതിര ചെറുതായൊന്നു പതറി. അവൾ വേഗം എഴുന്നേറ്റ് അവന്റെ ശരീരത്തിൽ മുട്ടിയിരുമ്മി ഗ്രിൽസിലൂടെ റോഡിലേക്ക് നോക്കിനിലപായി. എന്താണ് വാഹിദ് കണ്ടിരിക്കുന്നത് എന്ന് ആതിരയ്ക്ക് യാതൊരു ധാരണയും കിട്ടിയില്ല.അവൾ ഇരുട്ടിലേക്കും സ്‌കൂളിന്റെ അങ്ങേയറ്റത്തുള്ള വളവിലെ പഴകിയ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചതിലേക്കും തുറിച്ചു നോക്കി.

“എന്തുവാ ആ അത്ഭുതകാഴ്ച. ഒന്ന് തെളിച്ചു പറയൂ.” അവൾ അക്ഷമയായി. വാഹിദ് കുറച്ച് നേരം കൂടി അതേ നിൽപ് തുടർന്നു. പിന്നെ കസേരയിൽ ചെന്നിരുന്നു.ആതിര അവന്റെ അഭിമുഖമായി അവിടെ തന്നെ നിന്നു. തണുത്ത കാറ്റ് പിറകിൽ വന്നു പുണരുന്നത് പോലെ അവൾ ആസ്വദിച്ചു.

 

“ഇരുട്ടിലൂടെ രണ്ടുപേർ നടന്ന് പോകുന്നത് പോലെ തോന്നി. റോഡിലൂടെയല്ല സ്‌കൂളിന്റെ മറുഭാഗം വഴി ലൈറ്റ് ഇല്ലാത്ത ഭാഗം വഴി രണ്ടുപേർ റോഡിലേക്ക് കയറി അങ്ങോട്ട് പോകുന്നത് പോലെ തോന്നി.” വാഹിദ് ആതിരയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. അവൾ വേഗം അവിടെ നിന്നു നീങ്ങി, കസേര അവന്റെ അടുത്തേക്ക് കുറച്ചുകൂടി അടുപ്പിച്ചു വച്ചിട്ട് അതിലിരുന്നു.

 

“തോന്നിയതാണോ, അതോ ഉറപ്പാണോ? ആളുകൾ ഇത്ര ഭയന്ന് ജീവിക്കുന്ന ഈ സമയത്ത് എല്ലാരും വീടടച്ചു അകത്തിരിക്കുമ്പോ അങ്ങിനെ സംഭവിക്കാൻ വഴിയുണ്ടോ.?” അവൾ തന്റെ സംശയം പ്രകടിപ്പിച്ചു.

 

അതുതന്നെയായിരുന്നു വാഹിദും ചിന്തിച്ചുകൊണ്ടിരുന്നത്. താൻ വ്യക്തമായി കണ്ടതാണല്ലോ, രണ്ടു രൂപങ്ങൾ തിരക്കിട്ടു നടന്ന് പോകുന്നത്. തോന്നലായിരിക്കുമോ? അല്ല, ഇരുട്ടിൽ രണ്ടു രൂപങ്ങൾ കാക്കേരി ഭാഗത്തേക്ക് പോയിട്ടുണ്ട്.

The Author

ലസ്റ്റർ

3 Comments

Add a Comment
  1. entha ezhuthu
    oru rakshayumilla
    athira nannayitttund
    avalde oru yogam

  2. Yes, ചേരേണ്ടത് ചേരുമ്പോൾ അതൊരുൻമാദമാണ്, ഒരുത്സവം. കരിയിലകളിൽ ഞെരിയുന്ന കാലുകൾക്കിനി പേടിച്ചു നാടുവിടാം അല്ലെങ്കിൽ ഈ ശക്തിയും അധികാരവും സംഗമിക്കുന്ന ബുദ്ധിയോടെതിരിട്ടു നില്ക്കാം. നോക്കാം ഇരുട്ടിലേക്ക് നമുക്കും

  3. 27, 2025 at 11:49 AM
    ബ്രോ ഞാൻ ത്രെഡ് പറഞ്ഞാൽ എഴുതുമോ..

    ഒരു സുന്ദരിയായ പെണ്ണ് അവളുടെ കാണാതായ ഭർത്താവിനെ അന്വേഷിച്ചു അയാളുടെ പഴയ കൂട്ടുകാരന്റെ വീട്ടിൽ എത്തുന്നു.. ഒറ്റക്ക് താമസിക്കുന്ന അയാൾ ഭർത്താവിനെ കണ്ടു പിടിക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് ആ പെണ്ണെ വളച്ചു കളിക്കുന്നു.

    ബ്രോ ഇത് എഴുതാം എന്ന് പറഞ്ഞിട്ട് പിന്നെ കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *