നിശബ്ദമായ ഗ്രാമത്തിന്റെ പാതയുടെ ഇരു ഭാഗത്തുള്ള ഇരുണ്ട പറമ്പുകളിലെ വിജനതയിലേക്ക് ബുള്ളറ്റിന്റെ ശബ്ദം വലിയ നെഞ്ചിടിപ്പ് പോലെ അലയൊലി തീർത്തുകൊണ്ടിരുന്നു. തെങ്ങോലകളിൽ കാറ്റുപിടിക്കുകയും തണുപ്പ് വ്യാപിച്ചു തുടങ്ങുകയും ചെയ്യുന്നുണ്ട്. ആതിരയ്ക്ക് കുളിരു തോന്നിയപ്പോൾ വാഹിദിനോട് കുറേക്കൂടി ചേർന്നിരുന്നു.
മമ്മാജിയുടെ വണ്ടി റോഡിൽ നിന്ന് ഇടതുവശത്തുള്ള അല്പം ഉയർന്നു നിൽക്കുന്ന ഒരു പറമ്പിൽ സ്ഥിതിചെയ്യുന്ന പഴയ ഒരു വീട്ടിലേക്ക് കയറിപ്പോകുന്നത് വാഹിദ് കണ്ടു. അവന്റെ വണ്ടി ആ വീടിന്റെ അടുത്തെത്തിയപ്പോൾ വണ്ടിയിൽ നിന്നിറങ്ങിയ മമ്മാജി വാതിൽ തുറക്കാൻ കാത്തു നിൽക്കുന്നത് വരാന്തയിലെ വെളിച്ചത്തിൽ ഒരുനോക്ക് കാണാൻ വാഹിദിനു കഴിഞ്ഞു.
ആ വീട് കഴിഞ്ഞു ചെറിയൊരു വളവു കഴിഞ്ഞു മുന്നോട്ട് പോയപ്പോൾ അവൻ മുന്നിലുള്ള പോസ്റ്റിന്റെ ലൈറ്റിലേക്ക് നോക്കി. അവിടെയായിരുന്നു ആ കറുത്ത പട്ടി തങ്ങളെ പിന്തുടർന്ന് വന്നിരുന്നത്. അവിടം ശൂന്യമായിരുന്നു, അത് അവിടെനിന്നു പോയിക്കഴിഞ്ഞിരിക്കുന്നു. വാഹിദ് വേഗത കൂട്ടി ബൈക്ക് പായിച്ചു.
ഇറക്കമിറങ്ങി സ്‌കൂളിന്റെ പരിസരത്തെത്തിയപ്പോൾ വീട്ടിലേക്ക് വാഹനം കയറ്റി മുറ്റത്ത് വണ്ടി നിർത്തി. ആതിര ചെന്നു ഗ്രിൽസ് തുറന്ന് ലൈറ്റ് ഇട്ടിട്ട് വാതിൽ തുറന്ന് അകത്തുകയറി. വാഹിദും പിന്നാലെ ചെന്നു. ഗ്രിൽസ് ലോക്ക് ചെയ്തു അകത്തേക്ക് കടന്നു വസ്ത്രമഴിച്ചു കൈലി മുണ്ടും ബനിയനും ധരിച്ചു വരാന്തയിൽ വന്ന് ഗ്രിൽസിൽ കാലുകൾ ഉയർത്തി വച്ചു കസേരയിൽ ചാരി ഇരുന്നു.

entha ezhuthu
oru rakshayumilla
athira nannayitttund
avalde oru yogam
Yes, ചേരേണ്ടത് ചേരുമ്പോൾ അതൊരുൻമാദമാണ്, ഒരുത്സവം. കരിയിലകളിൽ ഞെരിയുന്ന കാലുകൾക്കിനി പേടിച്ചു നാടുവിടാം അല്ലെങ്കിൽ ഈ ശക്തിയും അധികാരവും സംഗമിക്കുന്ന ബുദ്ധിയോടെതിരിട്ടു നില്ക്കാം. നോക്കാം ഇരുട്ടിലേക്ക് നമുക്കും
27, 2025 at 11:49 AM
ബ്രോ ഞാൻ ത്രെഡ് പറഞ്ഞാൽ എഴുതുമോ..
ഒരു സുന്ദരിയായ പെണ്ണ് അവളുടെ കാണാതായ ഭർത്താവിനെ അന്വേഷിച്ചു അയാളുടെ പഴയ കൂട്ടുകാരന്റെ വീട്ടിൽ എത്തുന്നു.. ഒറ്റക്ക് താമസിക്കുന്ന അയാൾ ഭർത്താവിനെ കണ്ടു പിടിക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് ആ പെണ്ണെ വളച്ചു കളിക്കുന്നു.
ബ്രോ ഇത് എഴുതാം എന്ന് പറഞ്ഞിട്ട് പിന്നെ കണ്ടില്ല.