“ആ ഭാഗത്ത് എങ്ങിനെയെത്തി. ഇവിടെ ടൗണിൽ വീടുകൾ നോക്കാതെ ആ ഉൾനാട്ടിൽ എന്താ കാര്യം. നിങ്ങളാരാ?” അയാൾ സംശയ ദൃഷ്ടിയോടെ അല്പം പരുഷമായിട്ടാണ് ചോദിച്ചത്.
“ഞാനൊരു എഴുത്തുകാരനാ ഇക്കാ. ഇതെന്റെ ഭാര്യ. ആ നാടിനെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞപ്പോൾ ഒരു താത്പര്യം. ആ സംഭവങ്ങൾ മനസ്സിലാക്കി ഒരു കഥയെഴുതാമെന്നു കരുതി വന്നതാ. അതുകൊണ്ടാ അവിടെ തന്നെ താമസം കണ്ടെത്തിയത്.” വാഹിദ് വളരെ തന്മയത്വത്തോടെ വിശ്വാസയോഗ്യമായ ഒരു കള്ളം പറഞ്ഞു. ആതിര കൗതുകത്തോടെ അവനെ നോക്കികൊണ്ടിരുന്നു. എത്ര വിദഗ്ദമായിട്ടാണ് ആശാൻ നുണപറയുന്നത്.
അയാൾ ആശ്ചര്യത്തോടെ കുറച്ച് സമയം അവരെ രണ്ട് പേരെയും നോക്കിയിട്ട് അവർ കഴിച്ചു കഴിയും വരെ കൗണ്ടറിൽ കാത്തിരുന്നു. വാഹിദും ആതിരയും ഭക്ഷണം കഴിച്ചു എഴുന്നേറ്റു. കൗണ്ടറിൽ എത്തിയപ്പോൾ ഏതോ ഓർമ്മയിൽ മുഴുകിയത് പോലെ ഗ്ലാസിലൂടെ നിരത്തിലെ ഇളക്ട്രിക് ലൈറ്റിന്റെ വെളിച്ചത്തിലേക്ക് നോക്കി ഇരിക്കുന്ന അയാളെ ഒന്ന് നോക്കിയിട്ട് ക്യാഷ് എടുത്ത് മേശയിൽ കൗണ്ടർ ടേബിളിൽ വച്ചു.
“ഈ കേൾക്കുന്നതിലൊക്കെ വല്ല സത്യവും ഉണ്ടോ ഇക്കാ.? ഇതുവരെ കേൾക്കുന്നതൊക്കെ സത്യമാണോ ചരിത്രമാണോ എന്ന് എനിക്ക് മനസ്സിലായില്ല. ആരും യാഥാർഥ്യം എന്താണെന്ന് പറഞ്ഞു തന്നതും ഇല്ല.” വാഹിദ് കാശിന്റെ ബാക്കി എണ്ണിയെടുക്കുന്ന കടക്കാരനോട് പറഞ്ഞു.
“എല്ലാം സത്യമാണ്. കഴിഞ്ഞ രണ്ടു മാസമായി എന്റെ മോനെ കാണാതായിട്ട്. എങ്ങോട്ട് പോയെന്നോ എന്തിന് പോയെന്നോ ആർക്കുമറിയില്ല. ആ തറവാട്ടിൽ എന്റെ വാപ്പയുടെ ചെറുപ്പകാലത്തോ മറ്റോ നടന്നു എന്ന് പറഞ്ഞു കേട്ട ചില കാര്യങ്ങളൊക്കെയുണ്ട്. സത്യാവും.” വിഷാദം കലർന്ന സ്വരത്തിൽ വാർദ്ധക്യം ബാധിച്ചു തുടങ്ങിയ ആ മനുഷ്യൻ പറഞ്ഞു.

entha ezhuthu
oru rakshayumilla
athira nannayitttund
avalde oru yogam
Yes, ചേരേണ്ടത് ചേരുമ്പോൾ അതൊരുൻമാദമാണ്, ഒരുത്സവം. കരിയിലകളിൽ ഞെരിയുന്ന കാലുകൾക്കിനി പേടിച്ചു നാടുവിടാം അല്ലെങ്കിൽ ഈ ശക്തിയും അധികാരവും സംഗമിക്കുന്ന ബുദ്ധിയോടെതിരിട്ടു നില്ക്കാം. നോക്കാം ഇരുട്ടിലേക്ക് നമുക്കും
27, 2025 at 11:49 AM
ബ്രോ ഞാൻ ത്രെഡ് പറഞ്ഞാൽ എഴുതുമോ..
ഒരു സുന്ദരിയായ പെണ്ണ് അവളുടെ കാണാതായ ഭർത്താവിനെ അന്വേഷിച്ചു അയാളുടെ പഴയ കൂട്ടുകാരന്റെ വീട്ടിൽ എത്തുന്നു.. ഒറ്റക്ക് താമസിക്കുന്ന അയാൾ ഭർത്താവിനെ കണ്ടു പിടിക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് ആ പെണ്ണെ വളച്ചു കളിക്കുന്നു.
ബ്രോ ഇത് എഴുതാം എന്ന് പറഞ്ഞിട്ട് പിന്നെ കണ്ടില്ല.