ഒരുപക്ഷെ മഴയോ ശക്തമായ കാറ്റോ ഉണ്ടായാൽ ഈ പാടുകൾ മാഞ്ഞുപോകുമായിരുന്നു. അങ്ങിനെയൊന്നും ഇല്ലാത്തത് കൊണ്ട് ഈ പാടുകൾ ഒന്നോ രണ്ടോ ദിവസം മുമ്പ് ഉണ്ടായത് ആയിരിക്കാനും സാധ്യതയുണ്ട്. ഇന്നലെ നടന്ന സംഭവവുമായി ബന്ധം ഉള്ളതാവണം എന്നില്ല. എങ്കിലും ബൂട്ടിന്റെ പാട് വളരെ വ്യക്തമാണ്, ഷാർപ്പാണ്. ഏറ്റവും അടുത്ത സമയത്തു പതിഞ്ഞത് ആവാനാണ് സാധ്യത.
അവൻ മുകളിലേക്ക് നടന്ന് അവസാനം വിശാലമായൊരു പറമ്പിന്റെ തിട്ടയിലേക്ക് കയറി. കാടും പടലും വളർന്നു കിടക്കുന്ന വലിയൊരു ഭൂനിലം. വലിയ മാവുകളും പ്ലാവുകളും തെങ്ങുകളും മഹാഗണി വൃക്ഷങ്ങളും അടങ്ങുന്ന വലിയൊരു പറമ്പ്. അവൻ നിവർന്നു നിന്ന് ചുറ്റുമൊന്നു കണ്ണോടിച്ചു. പിന്നെ മുൾപ്പടർപ്പുകൾ ഇല്ലാത്ത, ആളുകൾ വല്ലപ്പോഴും നടന്ന് സസ്യവളർച്ച കുറഞ്ഞ വഴിയിലൂടെ നടന്നു തുടങ്ങി.
പറമ്പിന്റെ ഉടമയും മാങ്ങയോ തേങ്ങയോ മറ്റോ കൊണ്ടുപോകാൻ വരുന്നവരോ അല്ലെങ്കിൽ കുറുക്കന്മാരോ മറ്റോ ഒക്കെ ഇതേ വഴിയിലൂടെയാവാം സഞ്ചരിക്കുന്നത്. വാഹിദ് നടന്ന് വിയർത്തു.
ഇന്നലെ രാത്രിയിലെ ആതിരായുമൊത്തുള്ള കളിയും രാവിലെ മീനുവിനൊത്തുള്ള താണ്ഡവവും അവന്റെ ശരീരത്തിൽ വലിയ തളർച്ചയൊന്നും നൽകിയില്ല. കുട്ടിക്കാലം മുതൽ പാറമടയിൽ കിടന്നു അഹോരാത്രം പണിയെടുത്തവനാണ്, ആരോഗ്യം അഗ്രവേഗം കീഴടങ്ങില്ല.!
ആ പറമ്പിന്റെ ഏറ്റവും അവസാനം വിശാലമായൊരു പറമ്പാണ്. മൈതാനം പോലെ വിശാലമായ പറമ്പ്. തൊട്ടാവാടിയും മീശവാൽ പുല്ലും പരവതാനി പോലെ പരന്നു കിടക്കുന്ന വലിയ ഭൂപ്രദേശം. ഇതാണ് അവസാന പറമ്പ്. വലത് ഭാഗത്തു കാട്ടിടയും അതിനപ്പുറം പറമ്പുകളുമാണ്.
