ശക്തിയാർജ്ജിച്ചിട്ടില്ലാത്ത പുലർകാല സൂര്യൻ സജീവമായി വെയിൽ പതിയാത്ത തൊടിയിലേക്ക് കഷ്ടപ്പെട്ട് ഒളിഞ്ഞു നോക്കുന്നത് പോലെ വാഹിദിനു തോന്നി. തണുപ്പ് സ്ഥിരതാമസമാക്കിയ പറമ്പ് പോലെ, എപ്പോഴും തണലും കുളുർമ്മയും നിലനിൽക്കുന്ന വീട്ട്പരിസരം.
“മീനൂ എടി മീനൂ..” സുരേട്ടൻ അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു അനക്കമുണ്ടായി. നീല നെറ്റി ധരിച്ച ഒരു സ്ത്രീ വാതിൽ കടന്നു വരാന്തയിലേക്ക് ഇറങ്ങി.
“എന്റെ കെട്ട്യോളാ. മീനാക്ഷി.” അവരെ അയാൾ വാഹിദിനു പരിചയപ്പെടുത്തി.
സുന്ദരിയായ ഒരു സ്ത്രീ. ഒത്ത ഉയരവും വടിവുമുള്ള ശരീര പ്രകൃതം. ശാലീനത നിഴലിച്ച ശാന്തമായ മുഖത്ത് നിഷ്കളങ്കമായ പുഞ്ചിരി. വിടർന്നു ചിരിക്കുമ്പോൾ കുട്ടിത്തം തുളുമ്പുന്ന നുണക്കുഴികൾ. മൂക്കിന് താഴെ വലതു ഭാഗത്തു ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു മറുക്. വെളുപ്പ് കലർന്ന ഗോതമ്പു നിറമുള്ള ചർമ്മം. അധികം തടിയില്ലാത്ത, അല്പം പോലും പ്രായത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടില്ലാത്ത,
ചെറുപ്പമുള്ള ശരീരം. മുഖത്ത് പോലും ചുളിവുകളോ വരകളോ കാണാനില്ല. വലിയ മുലകളും ഒതുങ്ങിയ തുടയും, അധികം ചാടിയിട്ടില്ലാത്ത വലിയ ഇടുപ്പും ചന്തിയും. തുടകൾക്കിടയിൽ നിന്ന് ഇത്തിരി മുന്നോട്ട് തള്ളിയ നാഭിച്ചരിവിൽ നിന്ന് തള്ളിനിൽക്കുന്ന മുലയിലേക്ക് ഉയർന്നു പോകുന്ന ഒതുങ്ങിയ വയർ.
നെറ്റിയുടെ ഹാഫ് സ്ലീവ്നു താഴെക്ക് നീണ്ട് കിടക്കുന്ന തുടുത്ത കൈകൾ. വാഹിദ് മീനാക്ഷിയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. അവന്റെ കവിളിലും മിന്നിമറഞ്ഞ നേർത്ത നുണക്കുഴി കണ്ട് അവരുടെ കണ്ണിൽ ഒരു തിളക്കം പൊലിഞ്ഞു മാഞ്ഞത് വാഹിദ് കണ്ടു. വാഹിദിനെ കണ്ടപ്പോൾ ആ സ്ത്രീ ഒന്ന് കുഴങ്ങിയത് പോലെ എന്ത് പറയണമെന്ന് അറിയാതെ മുഗ്ദയായി നിന്നു.
