അവൻ പിണങ്ങിയെന്നു മനസ്സിലായത് കൊണ്ട് ആതിര സംസാരിക്കാൻ ശ്രമിച്ചതുമില്ല. മിണ്ടാതെ ബൈക്കിൽ കേറി ഇരുന്നു, പക്ഷേ അവനോട് ചേർന്നിരിക്കാൻ മടിക്കാട്ടിയില്ല. ഒപ്പം പിറകിൽ അവനെ ചുറ്റിപ്പിടിക്കാനും.
“എന്തെ രണ്ടാളും തമ്മിൽ പിണങ്ങിയോ?” ക്യാഷ് കൊടുക്കാൻ നേരം മമ്മാജി കുശലം ചോദിച്ചു. വാഹിദ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മൂളുകമാത്രം ചെയ്തു. അവിടെയുള്ളവരുടെ നോട്ടം ജീൻസും ടീഷർട്ടും ധരിച്ച ആതിരയുടെ ശരീരത്തിന്റെ ഉയർച്ച താഴ്ചകളുടെ ധാരാളിത്തത്തിലേക്ക് മാത്രമാണെന്ന് വാഹിദ് ശ്രദ്ധിച്ചു. അത് മനസ്സിലായിട്ടും അറിയാത്തതുപോലെ ഭാവച്ചുകൊണ്ട് ആതിര കടയുടെ പുറത്തേക്കിറങ്ങി അവനെ കാത്തുനിന്ന്.
“ചേട്ടാ, എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ഉണ്ടായിരുന്നു. എപ്പോഴാ ഒന്ന് ഫ്രീയാവുന്നത്?” വാഹിദ് ശബ്ദം താഴ്ത്തി മമ്മാജിയോട് ചോദിച്ചു. മമ്മാജി അവനെയൊന്ന് ഇരുത്തി നോക്കി.
“മകന്റെ കാര്യമായിരിക്കും.” അയാൾ അവനെത്തന്നെ നോക്കിക്കൊണ്ട് ഒരു ഊഹം പറഞ്ഞു. വാഹിദ് അല്ലെന്നു തലയാട്ടി. മമ്മാജിയുടെ പുരികം വളഞ്ഞു നെറ്റിയിൽ ചുളിവ് വീണു.
“എനിക്കറിയേണ്ടത് സരസുവിന്റെ കഥയാണ്. നിങ്ങളൊക്കെ ഇത്രയും ഭയക്കുന്ന ആ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നാണ്.” വാഹിദ് ചെറിയ പുഞ്ചിരിയോടെ മാമ്മജിയുടെ സംശയത്തെ തിരുത്തി. ഒന്ന് രണ്ടുപേർ ഭക്ഷണം കഴിച്ചു ക്യാഷ് കൊടുക്കാൻ വന്നുപോയി. അവർ പോയിക്കഴിഞ്ഞപ്പോൾ മമ്മാജി വാഹിദിനു നേരെ തിരിഞ്ഞു.
“എനിക്ക് അതൊന്നും കൃത്യമായി അറിയില്ല. വാസു കാരണവരുടെ വകയിലൊരു ബന്ധുവാണ് സുരൻ. അയാളുടെ അച്ഛന്റെ കുട്ടിക്കാലത്തോ മറ്റോ നടന്ന കാര്യങ്ങളാണ്.” മമ്മാജി പറഞ്ഞു. വാഹിദിൽ ഒരു ഞെട്ടലുണ്ടായി. അവിടെ നിന്നാണ് ഇന്ന് താൻ പ്രഭാത ഭക്ഷണം കഴിച്ചത്. അയാളുടെ ഭാര്യയായിരുന്നു ഇന്ന് രാവിലെ തനിക്ക് കിട്ടിയ വിശേഷ പലഹാരം. എന്നിട്ടും എത്ര വിദഗ്ദമായിട്ടാണ് അവരത് മറച്ചുവച്ചത്.
