നാണി മുത്തശ്ശിയുടെ വീടിനടുത്തുള്ള വീതിയുള്ള വഴി നേരെ വരുന്നത് ഈ പറയുടെ അടുത്തേക്കാണ്. അതിന്റെ ഇടതു ഭാഗം വഴി ആ പാത പാറത്തൊടി തറവാടിന്റെ മുറ്റം വരെയെത്തുന്നു. വാഹിദ് ആ ടയർ പാടുകൾ ശ്രദ്ധിച്ചു. വീതിയുള്ള ടയർ. നല്ല ഗ്രിപ്പുള്ള ടയർപാടുകളാണ്.
അഥവാ, താൻ പലപ്പോഴും കണ്ടിട്ടുള്ള ആ കറുത്ത ബൊലേറോ ആയിരിക്കാം. അവൻ വരാന്തയിലേക്ക് കയറി ഉച്ചത്തിൽ ചുമച്ചു, ആരുമില്ലേ എന്ന് വിളിച്ചു ചോദിച്ചു. പക്ഷേ നിതാന്തമായ നിശബ്ദതയല്ലാതെ ഒരു മറുപടിയും കിട്ടിയില്ല.
“ഇതിനകത്തേക്ക് കയറി നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ.?” വാഹിദ് ശബ്ദം താഴ്ത്തി ആതിരയോട് ചോദിച്ചു.
“അതെ. വീടിന്റെ പരിസരവും പറമ്പും അകത്തെ മുറികളും പരിശോധിച്ചതാണ്. അസാധാരണമായി യാതൊന്നും കണ്ടില്ല.” മറുപടി നൽകാതിരിക്കാൻ സാധിക്കാത്ത ചോദ്യമായതിനാൽ ആതിരയ്ക്ക് സംസാരിക്കേണ്ടി വന്നു. വാഹിദ് വാതിലിൽ തള്ളിയും ജാലകത്തിൽ തട്ടിയും ആരെങ്കിലും അകത്തുണ്ടോ എന്ന് അറിയാൻ ശ്രമിച്ചിട്ടു യാതൊരു പ്രതികരണവും ലഭിക്കാതെ ആതിരയെയും കൂട്ടി മടങ്ങി.
“ഇന്നല്ലേ മമ്മാജിയെ കാണാൻ ചെല്ലാമെന്ന് പറഞ്ഞത്. അങ്ങോട്ട് പോയാലോ.?” വാഹിദ് ആതിരയെ നോക്കി. അവളുടെ ചുണ്ടിൽ വീണ്ടും പരിഹാസ ചിരി.
“അവിടെയും ചരക്ക് പെണ്ണുങ്ങൾ തുടയും പിളർത്തി നിൽപ്പുണ്ടാവും. ഉമ്മയും മോളും ഒന്നിച്ചായാൽ മനസ്സുഖം ഒന്ന് വേറെതന്നെയാവും അല്ലെ. വെറുതെയല്ല അന്വേഷണമെന്നും പറഞ്ഞു ഡീറ്റെക്റ്റീവ് കളിക്കാൻ ഓരോരുത്തൻ ഇറങ്ങുന്നത്.” അവൾ ആരോടെന്നില്ലാതെ പരിഹാസ സ്വരത്തിൽ പറഞ്ഞു.
